കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽക്കണ്ട് പി.ആർ ഏജൻസി വഴി നടപ്പാക്കിയ നാടകമാണ് ആക്രമിക്കപ്പെട്ട നടിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയും വാഗ്ദാനവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. അതിക്രമത്തിന് ഇരയായ നടിയെ സർക്കാരും മന്ത്രിമാരും സി.പി.എമ്മും ചേർന്ന് അപമാനിക്കുകയാണെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
കേസ് അട്ടിമറിക്കാൻ സർക്കാർ മുമ്പേ ശ്രമിക്കുന്നുണ്ട്. അതിന് സർക്കാർ അഭിഭാഷകരെയും പൊലീസിനെയും ഉപയോഗിച്ചു.
പി.സി. ജോർജിനെ അറസ്റ്റു ചെയ്തത് ഭീകരവാദികളെ തൃപ്തിപ്പെടുത്തി വോട്ട് വാങ്ങാനാണ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലി അനുവദിക്കരുതെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ അവഗണിച്ചു. പി.സി. ജോർജിനെ അറസ്റ്റു ചെയ്ത പൊലീസ് അവിടെ പ്രകോപനപരമായി റാലി നടത്തിയവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ചുണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |