തൃപ്പൂണിത്തുറ: ബൈക്ക് മോഷ്ടിച്ച കേസിൽ പൂണിത്തുറ ചളിക്കവട്ടം റിസ്വാനെയും (18) പ്രായപൂർത്തിയാകാത്ത ആറു സുഹൃത്തുക്കളെയും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും പിടികൂടി.
തൃപ്പൂണിത്തുറ വെളിയത്ത് വീട്ടിൽ ശ്രീരാജിന്റെ എൻഫീൽഡ് ഹിമാലയൻ മോട്ടോർ സൈക്കിളാണ് ഇവർ മോഷ്ടിച്ചത്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ്ബ്, എളംകുളം മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് നിരവധി മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു. ഇവരിൽ പലരും നിരവധി കുറ്റകൃത്യങ്ങളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയവരാണ്.
പൊലീസ് സംഘത്തിൽ എസ്.ഐ മാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, രാജീവ് നാഥ്, എ.എസ്.ഐമാരായ എം.ജി. സന്തോഷ്, ഷാജി, ബിജുജോൺ, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, പ്രവീൺ എന്നിവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത 18 കാരനെ തൃപ്പൂണിത്തുറ കോടതിയിലും പ്രായപൂർത്തിയാകാത്തവരെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |