കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. വേങ്ങൂർ പഞ്ചായത്ത് 11-ാം വാർഡിലെ ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേങ്ങൂരിലെ ജോളിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴയിലെ സജീവനുമാണ് നേരത്തെ മരിച്ചത്.
വേങ്ങൂർ പ്രദേശത്ത് 208 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിട്ടുള്ളത്. 40 പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29 പേർക്കാണ് ജില്ലയിലെമ്പാടും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. 17ന് മാത്രം 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ കാലയളവിൽ 2,500ലേറെപ്പേരാണ് പനിബാധയ്ക്ക് ചികിത്സ തേടിയത്. ഇതിൽ 50ലേറെപ്പേർ കിടത്തി ചികിത്സയിലാണ്. 45 പേർക്ക് ഡെങ്കു സ്ഥിരീകരിച്ചു. 30 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസം കണ്ട് അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ആദ്യം സ്ഥിരീകരിച്ചത് ഏപ്രിൽ 17ന്
ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. തുടർന്ന് 10, 11, 12 വാർഡുകളിലുള്ളവർക്ക് വ്യാകമായതോടെ ജില്ലയിലെവിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയായിരുന്നു ഈ മൂന്നു വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതോടെ ഈ ഭാഗത്തേക്കുള്ള കോമൺ വാട്ടർ സപ്ലെ സ്‌കീമിൽ നിന്നും ഉള്ള വെള്ളം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്തെ വെള്ളമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുവാൻ കാരണമെന്ന് കണ്ടെത്തിയത്. പിന്നീട് ക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം വെള്ളം വീണ്ടും പരിശോധനക്കയച്ചപ്പോൾ കുഴപ്പമില്ല എന്നു കണ്ടെത്തിയിരുന്നു.
.............................
ക്ളോറിനേഷനുൾപ്പടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. വെള്ളം പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ ഇപ്പോഴും പ്രദേശത്ത് പുതിയ പനിബാധിതർ ഉണ്ടാകുന്നു.
ജനപ്രതിനിധികൾ
അഞ്ച് ദിവസത്തിനിടെ
29 പേർക്ക്
ജില്ലയിൽ
മഞ്ഞപ്പിത്ത ബാധ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |