SignIn
Kerala Kaumudi Online
Friday, 13 September 2024 5.44 AM IST

എന്നാൽ എന്റെ തക്കാളി !

Increase Font Size Decrease Font Size Print Page

tomato

കോലഞ്ചേരി: പൂർവകാല റെക്കാഡുകൾ ഭേദിച്ച് തക്കാളി വില കുതിക്കുകയാണ്. ഞെട്ടിക്കുന്ന വിലയാണ് തക്കാളിക്ക്. തൊട്ടു പിന്നിൽ മുരിങ്ങക്കോലുമുണ്ട്. ഡബിൾ സെഞ്ച്വറിയുടെ പ്രൗഡിയിലാണ് നില്പ്. വില 200 കടന്നു.

സംസ്ഥാനത്ത് സീസൺ കഴിഞ്ഞതോടെയാണ് വില ഇത്രയും കൂടിയത്. തക്കാളി വില്പന ചില്ലറ വില കിലോ 140 കടന്നു. രണ്ട് ദിവസം കൊണ്ട് 40 രൂപ കൂടിയത്. വില വീണ്ടും ഉയരുമെന്ന് മൊത്ത വ്യാപാരകൾ പറയുന്നു.

നാട്ടിലെത്താൻ ചെലവ് കൂടുതൽ

തമിഴ്നാട്ടിൽ വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ നാസിക്കിൽ നിന്നുമാണ് ചരക്കെത്തുന്നത്. റോഡ് മാർഗമെത്തുമ്പോഴുള്ള ചെലവ് വർദ്ധിച്ചതാണ് വിലക്കയറ്റത്തിന് കാരണം. തമിഴ് നാട്ടിലെ ഉടുമൽപെട്ട് , പൊള്ളാച്ചി, ഒട്ടൻചത്രം, എം.ജി.ആർ മാർക്ക​റ്റുകളിൽ നിന്നാണ് തക്കാളി സംസ്ഥാനത്തേയ്ക്കെത്തുന്നത്.

 ഹോട്ടലുകൾ പ്രതിസന്ധിയിൽ

വിലക്കയറ്റത്തിൽ വലയുന്നത് ഹോട്ടലുടമകളാണ്. കുറച്ച് നാൾ മുമ്പാണ് ഊണിനടക്കം വില കൂട്ടിയത്. പെട്ടെന്ന് വീണ്ടും കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. തത്ക്കാലം ഫ്രീയായി നൽകുന്ന സാമ്പാറിന് കാശു വാങ്ങേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഹോട്ടലുടമകൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.