കൊച്ചി: 108 എന്ന ടോൾഫ്രീ നമ്പറിന് ജീവന്റെ വിലയുണ്ട്. അതിലേക്കെത്തുന്ന ഓരോ വിളിയും അത്രമേൽ അടിയന്തര സ്വഭാവമുള്ളതാകണം. ഇതറിയാതെ 108ൽ ഡയൽ ചെയ്ത് മൗനം പാലിക്കുന്നവരും ഗ്യാസ് ബുക്ക് ചെയ്യാൻ വിളിക്കുന്നവരും നിരവധി. ദിവസവും ലഭിക്കുന്ന കോളുകളിൽ മൂന്നിൽ രണ്ടും അത്യാവശ്യമില്ലാത്തതും കളിയാക്കലുമാണ്.
108 കൺട്രോൾ റൂമിലേക്ക് കഴിഞ്ഞ വർഷം എത്തിയ കോളുകൾ
ആകെ-9,19,424
അന്വേഷണങ്ങൾ, ഫോളോഅപ് കോൾസ്-1,64,690
അടിയന്തര വൈദ്യ സഹായം, അത്യാഹിത കോളുകൾ- 2,14,163
വിളിച്ച് മൗനം പാലിച്ചവർ - 2,46,181
മിസ്ഡ്കോൾ- 1,69,792
ഗ്യാസ് ബുക്കിംഗ്, മൊബൈൽ, ഡിഷ് ടി.വി റീചാർജ് ഉൾപ്പടെയുള്ള റോംഗ് നമ്പർ- 93,858
കുട്ടികൾ അനാവശ്യമായി വിളിക്കുന്നത്- 28,622
വനിത ജീവനക്കാരുൾപ്പടെയുള്ളവരോടുള്ള മോശം പെരുമാറ്റം- 431
മന്ത്രി, സെലിബ്രിറ്റി പേരുകളിൽ കളിപ്പിക്കൽ കോളുകൾ- 1,687
നടപടി ഉണ്ടാകും
108ലേക്ക് വരുന്ന 3000ൽ 2000 കോളുകളും അനാവശ്യ കോളുകളാണ്. ഇതിനിടെ പലപ്പോഴും ആവശ്യക്കാർക്ക് സേവനം വൈകും. പതിവായി ഇത്തരം കോളുകൾ വന്നാൽ ഈ നമ്പറുകൾ താത്കാലികമായി ബ്ലോക്കുചെയ്യും.
ശരവണൻ അരുണാചലം, കനിവ് 108 ആംബുലൻസ് സർവീസ് നടത്തിപ്പ്
ചുമതലയുള്ള ജി.വി.കെ എമർജൻസി സംസ്ഥാന ഓപ്പറേഷൻസ് വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |