കൊച്ചി: അരുമകളെ ആവശ്യമുള്ളവർക്ക് നൽകാനും വാങ്ങാനും കഴിയുന്ന പെറ്റ് അഡോപ്ഷൻ ഡ്രൈവിന് മികച്ച പ്രതികരണം. നഗരസഭയുടെ സഹകരണത്തോടെ വൺനെസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡ്രൈവ് നടത്തിയത്. ഇതിൽ 35 പൂച്ചക്കുട്ടികളെയും 45 നായ്ക്കുട്ടികളെയുമടക്കം 80 വളർത്തുമൃഗങ്ങളെയാണ് ദത്ത് നൽകിയത്. ബാക്കി വന്ന 15 വളർത്തുമൃഗങ്ങളെ തിരിച്ചേല്പിച്ചു. നാടൻ മൃഗങ്ങളെയാണ് പദ്ധതിയിൽ ഏറ്റെടുക്കുന്നത്. പൂച്ചകൾ, നായകൾ തുടങ്ങി എല്ലാത്തരം നാടൻ വളർത്തുമൃഗങ്ങളെയും പ്രദർശനത്തിൽ എത്തിക്കാം. മൃഗങ്ങളെ എറ്റെടുക്കാൻ വരുന്നവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് ദത്ത് നൽകുന്നത്. കൂട്ടിലടച്ച് വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് മൃഗങ്ങളെ നല്കില്ലെന്ന് സംഘാടക അശ്വിനി പ്രേം പറഞ്ഞു. മൃഗങ്ങളെ ഏറ്റെടുക്കാൻ വരുന്നവർക്ക് ഭക്ഷണക്രമങ്ങളും മരുന്നുകളും അവയ്ക്ക് ആവശ്യമായ കുത്തിവയ്പ് നിർദ്ദേശങ്ങളും വെറ്ററിനറി ഡോക്ടർമാർ നൽകും. മൃഗങ്ങളെ ഏറ്റെടുക്കുന്നവരുടെ വീടുകളിൽ ഒരുമാസത്തിന് ശേഷം സംഘടനയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. മൃഗങ്ങളെ ദത്തെടുക്കാനെത്തുന്നവരുടെ വീടുകളിൽ അവർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യങ്ങളുണ്ടോ എന്നു പരിശോധിച്ച ശേഷം മാത്രമാണ് കൈമാറുന്നത്. വീടുകളിൽ ചുറ്റുമതിൽ ഇല്ലെങ്കിൽ വരെ ദത്തെടുക്കലിന് അനുമതി നൽകാറില്ല. മൃഗങ്ങൾ എപ്പോഴും കൂട്ടിൽത്തന്നെ കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം മുൻകരുതലുകൾ. ഫോൺ: 9947261072.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |