ആറളം: ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കൽ ദൗത്യം ഇന്നലെ രാവിലെ പുനരാരംഭിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ഡെപ്യൂട്ടി ഡയറക്‌ടർ വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ മനോജ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസീൽദാർമാരായ ഇ. രാധ, ബിജി ജോൺ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷൈനി കുമാർ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 35 ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് 3ൽ നിന്ന് 4 ആനകളെയാണ് ഇന്നലെ തുരത്തിയത്. താളിപ്പാറ - കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് ഇവരെ കയറ്റിവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |