SignIn
Kerala Kaumudi Online
Friday, 25 July 2025 7.47 AM IST

ചെങ്ങന്നൂർ വിശാൽ വധക്കേസ് : പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി

Increase Font Size Decrease Font Size Print Page

മാവേലിക്കര: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ എ.ബി.വി.പി പ്രവർത്തകൻ വിശാൽ വധക്കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി പൂജ മുമ്പാകെ കേസിലെ അവസാന അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുരാജിനെയാണ് കേസിൽ അവസാനമായി വിസ്തരിച്ചത്. 2023 ഡിസംബർ 12ന് തുടങ്ങിയ സാക്ഷി വിസ്താരത്തിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 55 സാക്ഷികളെയും 205 രേഖകളും 50 തൊണ്ടി സാധനങ്ങളുമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ കോടതിയിൽ തെളിവായി സമർപ്പിച്ചത്. 2012 ജൂലായ് 17ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗതർക്ക് എ.ബി.വി.പി പ്രവർത്തകർ സ്വീകരണം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടെ ആയുധങ്ങളുമായി എത്തിയ 13 അംഗ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നീ എ.ബി.വി.പി പ്രവർത്തകരെ ആക്രമിക്കുകയും നഗർ സമിതി അംഗമായ വിശാലിനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ലോക്കൽ പൊലിസ് അന്വേഷിച്ച കേസ്, തുടർന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഫയൽ ചെയ്തുകയായിരുന്നു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുവാനുള്ള വിശാലിന്റെ മാതാപിതാക്കളുടെ അപേക്ഷ പോലും സർക്കാർ ആദ്യഘട്ടത്തിൽ അംഗീകരിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.