SignIn
Kerala Kaumudi Online
Friday, 20 September 2024 9.10 PM IST

ഷവർമ്മയിലെ വിഷാംശം  വില്ലനായത് 'ഷിഗെല്ല'

Increase Font Size Decrease Font Size Print Page
1

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിനും നിരവധി കുട്ടികൾക്ക് വിഷബാധ ഏൽക്കുന്നതിനും ഇടയാക്കിയ ഷവർമ്മ കഴിച്ചപ്പോൾ ഷവർമ്മയിൽ കടന്നുകൂടിയ 'ഷിഗെല്ല ' ബാക്ടീരിയ ആണ് അപകടകാരിയായതെന്ന് സംശയം. പഴകിയതോ വൃത്തിഹീനമായതോ ആയ ഭക്ഷണ പദാർത്ഥത്തിൽ ബാക്ടീരിയ കടന്നുകൂടി കെമിക്കൽ പോയിസൺ ഉണ്ടാക്കും. ചെറുവത്തൂരിലെ കൂൾ ബാറിൽ കുട്ടികളുടെ തിരക്ക് വർദ്ധിച്ചപ്പോൾ പഴയ ഷവർമ്മയുടെ സ്റ്റോക്ക് മുഴുവൻ പുതിയതിൽ തള്ളിയാണ് വിളമ്പിയതെന്ന് കരുതുന്നു.

സ്കൂളുകളിലെ സെന്റ് ഓഫിനും പാരലൽ കോളേജ് അഡ്മിഷനും വേണ്ടി ഒത്തുകൂടിയ കുട്ടികളാണ് ഷവർമ്മ പ്രിയരായി ടൗണിലെ കൂൾ ബാറിലേക്കും ഹോട്ടലുകളിലേക്കും തിരക്കിയെത്തിയത്. ഷവർമ്മ കഴിച്ച മുഴുവൻ കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. ആദ്യത്തെ ആറു മണിക്കൂർ രോഗിയിൽ ലക്ഷണം കാണിക്കുകയും അടുത്ത മണിക്കൂറുകളിൽ ബാക്ടീരിയയുടെ ആക്രമണത്തിന്റെ ശക്തി കൂടുകയും ചെയ്യും. ശാരീരിക ക്ഷമതയില്ലാത്ത കുട്ടികളെയാണ് ഇത് എളുപ്പം ബാധിക്കുക. വിഷബാധയേറ്റ് ആശുപത്രിയിൽ എത്തിയ മുഴുവൻ കുട്ടികൾക്കും നൂറ്റിമൂന്ന് ഡിഗ്രിയിലധികം പനി കണ്ടെത്തിയത് 'ഷിഗെല്ല' യുടെ ലക്ഷണമാണെന്ന് പറയുന്നു. രണ്ടു വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ഭക്ഷ്യവിഷബാധ കേസുകളിലും സമാനമായ രീതിയിൽ മരണം സംഭവിച്ചതായി ആരോഗ്യവകുപ്പിലെ ഉന്നതർ വെളിപ്പെടുത്തുന്നുണ്ട്.

വിഷാംശം ഏറ്റ കുട്ടികളുടെ ലക്ഷണവും ഹിസ്റ്ററിയും സമാനമാണെന്ന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി സുരേശനും ചെറുവത്തൂർ ആശുപത്രി മെഡിക്കൽ ഓഫീസർ ഡി.ജി രമേശും പറഞ്ഞു. ഷിഗെല്ല ബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മരുന്നാണ് ചെറുവത്തൂരിൽ വച്ചും ജില്ലാ ആശുപത്രിയിൽ വച്ചും വിഷബാധയേറ്റ കുട്ടികൾക്ക് നൽകിയത്.

എന്താണ് 'ഷിഗെല്ല'

'ഷിഗെല്ല' വിഭാഗത്തിൽപെട്ട ബാക്ടീരിയകൾ കുടലുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് 'ഷി​ഗെല്ലോസിസ്' എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടർന്നുപിടിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. നിർജ്ജലീകരണമാണ് മാരകമാക്കുന്നത്. നിർജ്ജലീകരണം നിയന്ത്രിക്കാൻ സാധിക്കാതെ പോയാൽ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാൻ സാധ്യത കൂടുതൽ. ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ പോയിസൺ കാരണം മുതിർന്ന കുട്ടികളെയും രോഗം ബാധിക്കും. 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്നതാണ് ഈ ബാക്ടീരിയയെ ഭയക്കേണ്ടത്. എന്നാൽ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPECIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.