കൊല്ലം: ടിപ്പർ ലോറിക്കാരും ക്വാറി, ക്രഷർ ഉടമകളും ഒരുമിച്ച് ആരംഭിച്ച പണിമുടക്കിൽ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്. നേരത്തെ ഉണ്ടായിരുന്ന സ്റ്റോക്ക് ഉപയോഗിച്ചുള്ള പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
സമരം നീണ്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമ്മാണ മേഖല പൂർണമായും സ്തംഭിക്കും. മോട്ടോർ വാഹന വകുപ്പും പൊലീസും ടിപ്പർ ലോറികൾക്ക് അന്യായമായി പിഴ ചുമത്തുന്നുവെന്നാണ് സമരത്തിന്റെ ഒരു കാരണം.
ക്വാറികളുടെ ഓപ്ക്ഷൻ സംവിധാനം അവസാനിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. അമിതഭാരം കയറ്റിയെന്ന പേരിൽ ജി.എസ്.ടി സഹിതം എൺപതിനായിരം രൂപ വരെയാണ് ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുന്നത്. ഒരു തവണ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ അകപ്പെട്ടാൽ രണ്ടും മൂന്നും മാസത്തെ ഓട്ടത്തിലൂടെ ഉണ്ടാകുന്ന മിച്ചം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് ടിപ്പർ ഉടമകൾ പറയുന്നു.
ഒറ്റത്തവണയായി കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ലോഡ് പലതവണയാക്കേണ്ടി വരുന്നത് തങ്ങളെയും നഷ്ടത്തിലാക്കുന്നുവെന്ന് ക്രഷർ, ക്വാറി ഉടമകൾ പറയുന്നു.
പദ്ധതി നിർവഹണത്തെയും ബാധിക്കും
കഴിഞ്ഞമാസം 30നാണ് സംയുക്ത സമരം ആരംഭിച്ചത്. സർക്കാർ മേഖലയിലെ വിവിധ നിർമ്മാണ പ്രവൃത്തികൾ കൂട്ടത്തോടെ കരാറാവുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം ശേഷിക്കെ നിർമ്മാണ സാമഗ്രികൾക്കുണ്ടാകുന്ന ക്ഷാമം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തെയും ബാധിക്കും. ക്ഷാമവും വിലവർദ്ധനവും ഭയന്ന് കരാറുകാർ ടെണ്ടറിൽ നിന്ന് വിട്ടുനിൽക്കാനും സാദ്ധ്യതയുണ്ട്.
ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ
ദേശീയപാത 66 വികസനവും പ്രതിസന്ധിയിൽ
രണ്ട് റീച്ചുകളിലുമായി ഏകദേശം 150 ഓളം ടിപ്പർ ലോറികളാണ് ഓടുന്നത്
ഇപ്പോൾ ഇരു കമ്പനികൾക്കും സ്വന്തമായുള്ള 25 ഓളം ടിപ്പർ ലോറികൾ മാത്രമാണ് ഓടുന്നത്
നടക്കുന്നത് നിലവിലെ സ്റ്റോക്ക് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ
സമരം സ്വകാര്യ വ്യക്തികൾക്ക് പുറമേ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർമ്മാണ പ്രവൃത്തികളെ സാരമായി ബാധിച്ചു.
കരാറുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |