കൊല്ലം : നഗരത്തിൽ പൊതുവിപണിയിൽ ഭക്ഷ്യസിവിൽ സപ്ളൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ഹെൽത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന നന്നു. കൊല്ലം താലൂക് സപ്ലൈ ഓഫീസർ ഗോപകുമാർ നേതൃത്വം നൽകി. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ മുരളി, ഭക്ഷ്യ സുരക്ഷ ഓഫീസർ ഷീന, ഡെപ്യൂട്ടി തഹസീൽദാർ രാജു കുറുപ്പ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഉല്ലാസ്, പ്രശാന്ത്, രജനി, രാജി, സിന്ധു എന്നിവർ പങ്കെടുത്തു. വിലവിവരം പ്രദർശിപ്പിക്കാത്ത പച്ചക്കറി കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, പലചരക്കു കടകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകും. കൂടാതെ വൃത്തി ഹീനമായ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നൽകും.
ത്രാസുകൾ മുദ്ര പതിപ്പിക്കുന്നതിന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടുരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |