കൊല്ലം: ഇ- ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാൻ ജില്ലയിലെ വില്ലേജ് അടക്കമുള്ള റവന്യൂ ഓഫീസുകൾക്കായി 490 ലാപ്ടോപ്പുകൾ ജൂണിലെത്തും. ഇത്തവണത്തെ ബഡ്‌ജറ്റിൽ വകയിരുത്തിയ പണം ഉപയോഗിച്ചാണ് ലാപ്ടോപ്പുകൾ വാങ്ങുന്നത്. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടമായി 113 പ്രിന്ററുകൾ കളക്ടറേറ്റിലെത്തി. വിവിധ സേവനങ്ങൾ ഓൺലൈനാക്കിയിട്ടും ഐ.ടി ഉപകരണങ്ങളുടെ അപര്യാപ്തത കാരണം പല സേവനങ്ങളും ജനങ്ങൾക്ക് കൃത്യസമയത്ത് ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലവിൽ വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറുകൾക്കായി ജീവനക്കാർ പിടിവലിയാണ്. വില്ലേജ് ഓഫീസർ അടക്കം അഞ്ച് ജീവനക്കാർ വരെയാണ് ഉള്ളത്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും മൂന്ന് കമ്പ്യൂട്ടറുകളാണുള്ളത്. ഇവയിൽ പലതും ഉപയോഗിക്കാനാകാത്ത വിധം തകരാറിലാണ്. വില്ലേജ് അസിസ്റ്റന്റുമാരും ഫീൽഡ് അസിസ്റ്റന്റുമാരും മാറിമാറിയാണ് ഉള്ള ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ കളക്ടറേറ്റിലെ കരുതൽ ശേഖരത്തിലുള്ള ലാപ്ടോപ്പുകൾ നൽകിയത് കൊണ്ടാണ് ഓൺലൈൻ സേവനങ്ങൾ മുടങ്ങാതിരിക്കുന്നത്.
113 പ്രിന്ററുകളെത്തി
പുതുതായി എത്തിയ 113 പ്രിന്ററുകളിൽ ഓരോന്ന് വീതം 105 വില്ലേജുകൾക്ക് കൈമാറും. ബാക്കിയുള്ളവ കളക്ടറേറ്റ്, ആർ.ഡി.ഒ, താലൂക്ക് ഓഫീസുകൾക്കാണ്. കൂടുതൽ പ്രിന്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള എക്ണോമിക് ഇൻക് ജെറ്റ് പ്രിന്ററുകളാണ് എത്തിയിരിക്കുന്നത്.
നിയമസഭ മണ്ഡലങ്ങൾ, മണ്ഡലം പരിധിയിലെ വില്ലേജ് ഓഫീസുകൾ, വേണ്ട ലാപ്ടോപ്പുകൾ, പ്രിന്റർ, സ്കാനർ
ചടയമംഗലം- 12, 29, 43, 24
ചാത്തന്നൂർ- 8, 23, 29, 20
ചവറ- 8, 19, 25, 16
ഇരവിപുരം- 5, 15, 17, 12
കരുനാഗപ്പള്ളി- 10, 42, 40, 26
കൊല്ലം- 6, 132, 83, 40
കൊട്ടാരക്കര- 13, 53, 54, 30
കുണ്ടറ- 10, 34, 31, 21
കുന്നത്തൂർ- 9, 42, 37, 22
പത്തനാപുരം- 11, 44, 49, 28
പുനലൂർ- 13, 61, 70, 35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |