പുത്തൂർ: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് മരിച്ച എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം പൂത്തൂർ ചെറുമങ്ങാട് പ്രകാശ് മന്ദിരത്തിൽ പ്രകാശിന്റെയും സുജാതയുടെയും മകൾ അനഘ പ്രകാശിന് (24) നാടിന്റെ യാത്രാമൊഴി.
ഇന്നലെ രാവിലെ 10ന് കൊട്ടാരക്കരയിൽ നിന്ന് വിലാപയാത്രയോടെ കൊണ്ടുവന്ന മൃതദേഹം സി.പി.എം എഴുകോൺ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന്, അനഘ പഠിച്ചിരുന്ന വെണ്ടാർ ശ്രീവിദ്യാധി രാജ ബി.എഡ് കോളേജിൽ പൊതുദർശനം. സഹപാഠികളുടെയും അദ്ധ്യാപകരുടെയും അന്തിമോപചാരത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 12.30ന് ഭൗതികദേഹം വീട്ടിലെത്തിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജെ. മെഴ്സിക്കുട്ടിയമ്മ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ ജി. വരദരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോം, സംസ്ഥാന പ്രസിഡന്റ് പി. അനുശ്രീ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ അരുൺ ബാബു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാൽ, പി. സതീദേവി, സി.പി.എം എഴുകേൺ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, പ്രതിപക്ഷനേതാവ് പഴവറ സന്തോഷ്, സി.പി.എം പുത്തൂർ ലോക്കൽ സെക്രട്ടറി സി. അനിൽ കുമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ് എം.പി.അനഘയുടെ വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |