കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിൽ പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഉദ്യോഗസ്ഥൻ കൂടിയായ ഹെൽത്ത് ഇൻസ്പെക്ടർ വിനോദിനെ സസ്പെൻഡ് ചെയ്തു. പട്ടികജാതി - വർഗ വികസന പദ്ധതികളുടെ നടത്തിപ്പിൽ ഉൾപ്പെടെ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2021- 22 വർഷത്തെ രണ്ടുകോടിയോളം രൂപയുടെ പദ്ധതികളിൽ ഏഴുലക്ഷം രൂപയുടെ പദ്ധതികൾ മാത്രമാണ് നടപ്പാക്കിയത്. കഴിഞ്ഞ 11ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പലതവണ സെക്രട്ടറി നൽകിയ മുന്നറിയിപ്പും അവഗണിച്ചു. ഫയലുകൾ സെക്രട്ടറി നേരിട്ട് പരിശോധിച്ചപ്പോഴാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |