ചാത്തന്നൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. 8.435 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ഏറെഴികത്ത് കിഴക്കതിൽ ആർ.വിഷ്ണുവിനെയാണ് (32, ക്രിസ്റ്റി) ചാത്തന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സാമ്പത്തിക സഹായം നൽകിവന്ന കൊല്ലം തൃക്കോവിൽവട്ടം ചാമതടം തട്ടാർക്കോണം കല്ലുമ്മുട്ടിൽ വീട്ടിൽ അജിൻഷായെ (26) രണ്ടാം പ്രതിയാക്കി കേസെടുത്തു.
ഇവർ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ചാത്തന്നൂർ, കൊട്ടിയം, കണ്ണനല്ലൂർ ഭാഗങ്ങളിൽ യുവതികൾ ഉൾപ്പെട്ട സംഘം എം.ഡി.എം.എ വിൽക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വിഷ്ണുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു.
പ്രിവന്റീവ് ഓഫീസർമാരായ ആർ.ജി.വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.എസ്.വിഷ്ണു, എം.വിഷ്ണു, എസ്.അഖിൽ, പ്രശാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |