കോട്ടയം : ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കോട്ടയത്ത് കളക്ടറായി സേവനമനുഷ്ഠിക്കാൻ അവസരം കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ചേതൻകുമാർ മീണ പറഞ്ഞു. ജില്ലയുടെ അൻപതാമത് കളക്ടറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി കർമ്മപദ്ധതി രൂപീകരിക്കും. വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രാധാന്യമുണ്ടിവിടെ. അതുപോലെതന്നെ പ്രാധാന്യമുള്ള രാജസ്ഥാനിൽനിന്ന് വരുന്ന തനിക്ക് രണ്ടിടത്തെയും ടൂറിസം രീതികളിലുള്ള വ്യത്യാസങ്ങളേക്കുറിച്ച് അറിയാം. രാജസ്ഥാനിൽ നിന്ന് ധാരാളം ആളുകൾ വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ഥലമാണ് കുമരകം. ഡൽഹിയിൽനിന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയ സന്തോഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2018 ബാച്ച് ഉദ്യോഗസ്ഥനായ ചേതൻകുമാർ മീണ ഡൽഹി കേരള ഹൗസ് അഡിഷണൽ റസിഡന്റ് കമ്മിഷണറായിരുന്നു. രാജസ്ഥാനിലെ ദോസ ജില്ലക്കാരനാണ്. ഭാര്യ : ഡോ. ശാലിനി മീണ, പിതാവ് : പരേതനായ ഗിരിരാജ് മീണ, മാതാവ് : കൗസല്യ ദേവി.
ആദ്യശ്രമത്തിൽ ഐ.എ.എസ്
ജയ്‌പൂരിലെ മഹാരാജാ കോളേജിൽ നിന്ന് ബി.എസ്.സി മാത്‌സ് പഠനശേഷം ഇൻകം ടാക്സ് ഓഫീസറായി ഡൽഹിയിൽ ജോലി നോക്കുന്ന സമയത്താണ് ഐ.എ.എസ് പരിശീലനത്തിന് ചേർന്ന് ആദ്യശ്രമത്തിൽ വിജയിക്കുന്നത്. പാലക്കാട് അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്‌മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |