കോഴിക്കോട്: ആയിരങ്ങൾ ഒഴുകിയെത്തിയതോടെ ക്യൂരിയസ് കാർണിവലിന് വർണാഭമായ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് സമീപം സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയോസ് കാർണിവലിൽ ആർട്ട്, ലിറ്ററേച്ചർ, ഫുഡ് , മ്യൂസിക് തുടങ്ങിയ വിവിധയിനം കലാപരിപാടികളാണ് ഒരുക്കിരിക്കുന്നത്. വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ വീട്ടു വിഭവങ്ങൾ മുതൽ വിവിധതരത്തിലുള്ള എഴുപതോളം സ്റ്റാളുകളാണ് ഇത്തവണ കാർണിവലിന്റെ ഭാഗമായിരിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആർട്ട് ക്രാഫ്റ്റ് വർക്കുകൾ മിന്നിത്തിളങ്ങിയ വെളിച്ചത്തിനിടയിൽ കാഴ്ചക്കാർക്ക് കൗതുകമായി. പാലിയേറ്റീവ് മെഡിസിനിലെ നിർദ്ധനരായ രോഗികളുടെ ചികിത്സാസഹായത്തിന് വേണ്ടി 2019 ലാണ് കാർണിവൽ ആരംഭിച്ചത്. തുടർന്ന് 2020 ലും മികച്ച രീതിയിൽ അരങ്ങേറിയിരുന്നു. പിന്നീട് കൊവിഡ് ഇടവേള കഴിഞ്ഞ്
രണ്ടു വർഷത്തിനുശേഷമാണ് മൂന്നാം പതിപ്പിന് തുടക്കം കുറിച്ചത്.
സമീർ ബിൻസി ഇമാം മജൂബൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൂഫി സംഗീതം ,കാലിക്കറ്റ് വി.ഫോർ യു കോമഡി ,തലശ്ശേരി മുട്ടിപ്പാട്ട്, അരങ്ങ് കൊയിലാണ്ടി ബാൻഡ് ,ലിറ്ററേച്ചർ കഫേ ഉൾപ്പെടെയുള്ള വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് ജാസി ഗിഫ്റ്റ്, ഇംതിയാസ് ലൈവ് , ദീപ്തി പരോൾ, മിഥുൻ ജയരാജ്, മെന്റലിസ്റ്റ് ഷെബി, റിയാസ് സലിം, പിഎംഎ ഗഫൂർ എന്നിവരുടെ വിവിധ പരിപാടികൾ അരങ്ങേറും. വൈകീട്ട് 3 മണി മുതൽ രാത്രി 10 മണി വരെയാണ് കാർണിവൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |