കോഴിക്കോട്: കനത്തചൂടിൽ ഉരുകുകയാണ് കോഴിക്കോട് ജില്ല. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയത് കോഴിക്കോടും കോട്ടയത്തുമാണ്. 36 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ ഒരാഴ്ചയോളമായി കോഴിക്കോട്ട് ചൂട് മാറ്റമില്ലാതെ തുടരുകയാണ്. ജില്ലയിൽ സൂര്യ
സൂര്യതാപ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. അടുത്ത 13,14,15 തിയതികളിൽ 37ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സെെറ്റുകളിൽ നിന്നുള്ള റിപ്പോർട്ട്. ചൂട് കൂടിയതോടെ ജില്ലയിലെ ജലസ്രോതസ്സുകൾ വറ്രി വരണ്ടതോടെ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കംപായുകയാണ്.
@ ദാഹജലത്തിനായി നെട്ടോട്ടമോടി ജനങ്ങൾ
കടുത്തചൂടിൽ മലയോരം വെന്തുരുകുമ്പോൾ ദാഹജലത്തിന് നെട്ടോട്ടത്തിലാണ് ജനങ്ങൾ. ജലനിരപ്പ് കുറഞ്ഞതോടെ പൊതുജലാശയങ്ങളിലെ വെള്ളം മലിനമായി. മലയോരങ്ങളിൽ പേരിനൊരു വേനൽമഴ പെയ്തെങ്കിലും കനത്ത ചൂട് തുടരുകയാണ്. വേനലെത്തുമ്പോൾ മുതൽ വെള്ളമില്ലാത്ത സങ്കടം പതിവാകുന്ന ജില്ലയിലെ മിക്കപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്. പലയിടത്തും വർഷങ്ങളായി ഇതുതന്നെയാണ് അവസ്ഥ.
ജില്ലയിലെ ഭൂരിഭാഗം വാർഡുകളിലും നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരം കണ്ടെത്താനായിട്ടില്ല. നിരന്തരമായ പൈപ്പ്പൊട്ടൽ, വിവിധ റോഡുകളുടെയും പാലങ്ങളുടെയും വൈറ്റ് ടോപ്പ് റോഡുകളുടെയും നിർമാണം എന്നിവയാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്. ജില്ലയിലെ മലയോരമേഖലകളായ തിരുവമ്പാടി, പേരാമ്പ്ര, കൂരാച്ചുണ്ട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെ ജലസ്രോതസ്സുകൾ വറ്രിവരണ്ടു. ഇതോടെ കടുത്ത വെയിലിൽ ദീർഘദൂരം സഞ്ചരിച്ച് ശുദ്ധജലം കൊണ്ടുവരേണ്ട സ്ഥിതിയിലാണ് മലയോരത്തെ ജനങ്ങൾ. നഗരത്തിൽ വെള്ളം എത്തിക്കുന്ന മാനാഞ്ചിറയിലെ വെള്ളത്തിന്റെ ജലനിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കുഴൽകിണറുകളിൽ നീരുറവയുടെ കുറവും കാര്യമായി ബാധിച്ചിട്ടുണ്ട്. ആശ്വാസമാകേണ്ട ജപ്പാൻ കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൂട് കനത്തതോടെ പദ്ധതി പ്രദേശത്ത് എല്ലായിടത്തും സുലഭമായി കുടിവെള്ളം എത്തുന്നില്ല. മാത്രമല്ല വാട്ടർ അതോറിറ്റിയുടെ ജല ജീവൻ മിഷൻ പോലുള്ള പദ്ധതികളുടെ ഭാഗമായുള്ള പ്രവൃത്തികൾ മൂലവും ജലം പാഴായിപ്പോകുന്നുണ്ട്.
ശുദ്ധജലം ഉറപ്പാക്കാൻ വാട്ടർ അതോറിറ്രി രംഗത്ത്
ജില്ലയിൽ കുടിവെള്ളക്ഷാമത്തിന് തടയിടാൻ മുൻകരുതലുമായി വാട്ടർ അതോറിറ്റി രംഗത്ത്. പുഴകളിലും മറ്രും താത്കാലിക തടയിണകൾ സ്ഥാപിച്ചും വിതരണശൃംഖല വഴി കുടിവെള്ളം ലഭ്യമാക്കാൻ തീരെ നിർവാഹമില്ലാത്ത സ്ഥലങ്ങളിൽ മറ്റു മാർഗങ്ങൾ കണ്ടെത്തിയുമാണ് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നത്. ശുദ്ധജലം സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി സ്വീകരിക്കാൻ ജില്ലാ സൂപ്രണ്ടിംഗ് എൻജിനീയർ മറ്രുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ബ്ലൂ ബ്രിഗേഡ് സംവിധാനവും ശക്തമാണ്. കോഴിക്കോട് , വടകര ഡിവിഷനുകളിലായി രണ്ട് ടീമുകളാണ് പ്രവർത്തിക്കുന്നത്. ആറു പേർ അടങ്ങിയ ടീം വെള്ളം ചോരുന്നതടക്കമുള്ള പ്രശ്നങ്ങളിൽ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നുണ്ട്. പ്രാധാന്യമേറിയ പമ്പ് ഹൗസുകളിൽ സ്റ്റാൻഡ് ബൈ പമ്പുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തി. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി പരിഹരിക്കപ്പെടുന്നെന്ന് എന്ന് ഉറപ്പുവരുത്താൻ പരാതി പരിഹാര നിരീക്ഷണ സെൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
@പാഴാക്കരുതേ കുടിവെള്ളം
കുടിവെള്ളം നിയന്ത്രിച്ച് ഉപയോഗിക്കുക
അനാവശ്യമായി പെെപ്പുകൾ തുറന്നിടാതിരിക്കുക
ചോർച്ചയുള്ള പെെപ്പുകൾ നന്നാക്കിയെടുക്കുക
ചെടികൾക്ക് വെള്ളം ഒഴിക്കാനും പാത്രം കഴുകുമ്പോഴും തുടർച്ചയായി പെെപ്പ് തുറന്നിടുന്നത് ഒഴിവാക്കുക
ജലസ്രോതസ്സുകൾ മാലിന്യമുക്തമായി സംരക്ഷിക്കുക
''കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികളിൽ എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളം സേവ് ചെയ്യാനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇതോടൊപ്പം കുടിവെള്ളവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾ kwa.kerala.org.in എന്ന വെബ്സെെറ്റ് വഴി അറിയിക്കാം.''
ജമാൽ.പി,
സൂപ്രണ്ടിംഗ് എൻജിനീയർ
കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |