SignIn
Kerala Kaumudi Online
Thursday, 18 July 2024 9.17 AM IST

സ്മാർട്ടാവും റോഡുകൾ

road
റോഡുകൾ

@ കോഴിക്കോടിന് 31.75 കോടി

കോഴിക്കോട്: സംസ്ഥാനത്തെ 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയുടെ ഭരണാനുമതി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടിയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ റോഡുകൾക്ക് 31.75 കോടിയുടെ ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏകരൂൽ-കാക്കൂർ റോഡ് നവീകരണത്തിന് രണ്ടു കോടിയും ബാലുശ്ശേരി -കൂരാച്ചുണ്ട് റോഡിന് രണ്ടു കോടിയും കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂർ ആയഞ്ചേരി റോഡിന് മൂന്ന് കോടിയും കടത്തനാടൻ കല്ല്-നല്ലോരപ്പളളി റോഡിനു 3 . 5 കോടിയും തിരുവമ്പാടി മണ്ഡലത്തിലെ കാക്കവയൽ കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിന് രണ്ടു കോടിയും കാരമൂല ജംഗ്ഷൻ തേക്കും കുറ്റി-മരഞ്ചാട്ടി റോഡിനു 4 . 5 കോടിയും കുന്നമംഗലം മണ്ഡലത്തിലെ പൂവാട്ടുപറമ്പ് കൂട്ടായിതാഴം റോഡിനു മൂന്നു കോടിയും നാദാപുരം മണ്ഡലത്തിലെ പാറക്കടവ്-വളയം റോഡ്, തളീക്കര-ചങ്ങരംകുളം റോഡ്, കുമ്മങ്കോട് വാരിക്കോളി റോഡ്, കല്ലങ്കോട്-പുളിമുക്ക് റോഡ് മുള്ളൻകുന്ന്-ജാനകിക്കാട് റോഡ്, എടത്തിൽമുക്ക് -കോടഞ്ചേരി പാലം റോഡ് എന്നിവയ്ക്കായി മൂന്നു കോടിയും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കക്കോടി കണ്ണാടിക്കൽ റോഡ് ആദ്യഘട്ട നവീകരണത്തിന് 1.25 കോടിയും കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിനു രണ്ടു കോടിയും ആണ് അനുവദിച്ചത്. കുന്ദമംഗലം മണ്ഡലത്തിലെ ചാത്തമംഗലത്ത് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് നിർമാണത്തിന് 1.5 കോടിയും ബാലുശ്ശേരി മണ്ഡലത്തിലെ തലയാട് ആയുർവേദ ആശുപത്രി നിർമാണത്തിന് രണ്ടു കോടി രൂപയും അനുവദിച്ചു.

' റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്. 17 റോഡുകളുടെ നവീകരണത്തിനും രണ്ടു കെട്ടിടങ്ങളുടെ നിർമാണത്തിനുമാണ് ജില്ലയിൽ ഭരണാനുമതി നൽകിയത്'. പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.