മലപ്പുറം: സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പോരാട്ടത്തിന്റെ വീര്യവും കരുത്തും പകർന്ന് ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വനിതകളാണ് സംഗമത്തിൽ പങ്കാളികളായത്. വർത്തമാന സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത സമ്മേളനം ജില്ലാ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷനുകളിലൊന്നായി. സംഗമം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാനം ചെയ്തു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിക്കുന്ന ഇടത് സർക്കാറും ജനങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ തട്ടിക്കയറുന്ന കേന്ദ്ര സർക്കാറും രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെ അദ്ദേഹം പറഞ്ഞു. വീടിന് മുതൽ വെള്ളത്തിനും, വൈദ്യുതിക്കും നികുതി കൂട്ടിയ ഇടത് സർക്കാർ കുടുംബ ബജറ്റ് താളം തെറ്റിച്ചു. ഇനി ശ്വസിക്കുന്ന വായുവിന് മാത്രമാണ് നികുതി കൂട്ടാത്തത്. അധികം വൈകാതെ മൂക്കിന് താഴെ യന്ത്രം ഘടിപ്പിച്ച് ശ്വസിക്കുന്ന വായുവിനും നികുതി ഈടാക്കും. ലീഗീന്റെ ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ രാജ്യം ഭരിക്കുന്ന പാർട്ടികൾക്ക് പോലും ഇതുവരേ നടപ്പിലാക്കാനായിട്ടില്ല. വളരെ കൃത്യമായി മെമ്പർഷിപ്പ് കാമ്പയിൻ വിജയിപ്പിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ 51 ശതമാനം വനിതാ പ്രതിനിധ്യം അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്റ് കെ.പി ജൽസീമിയ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബുഷ്റ ഷബീർ, കുറുക്കോളി മൊയ്തിൻ എം.എൽ.എ, ഡോ.ഖമറുന്നിസ അൻവർ, അഡ്വ.കെ.പി മറിയുമ്മ, എം.എ ഖാദർ, ഷിബു മീരാൻ, റംല വാക്കിയത്ത്, എം.കെ റഫീഖ, അബ്ദുറഹിമാൻ രണ്ടത്താണി, ഡോ. ആബിദ ഫാറൂഖി ക്ലാസെടുത്തു. സംസ്ഥാന ഭാരവാഹികളായ സറീന ഹസീബ്, ഷാഹിന നിയാസി, ജില്ലാ ഭാരവാഹികളായ ഹാജറുമ്മ, കെ.പി വഹീദ, ജമീല അബൂബക്കർ, വി.കെ.സുബൈദ, അഡ്വ.റജീന മുസ്തഫ, ശ്രീദേവി പ്രാക്കുന്ന്, ആസിയ ടീച്ചർ, സുലൈഖ താനൂർ, പി.എ നസീറ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |