SignIn
Kerala Kaumudi Online
Sunday, 03 August 2025 11.43 PM IST

ട്രാൻ.ബസിന്റെ ചില്ലുകൾ തകർത്ത കേസിൽ പ്രതികൾ പിടിയിൽ

Increase Font Size Decrease Font Size Print Page
xszczxvxvxv

കായംകുളം : സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന്റെ ചില്ലുകൾ തകർത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ചേപ്പാട് കന്നിമേൽ മുറിയിൽ ഷജീന മൻസിൽ വീട്ടിൽ നിന്നും കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ കൊച്ചുപറമ്പിൽ വീട്ടിൽ താമസിച്ചു വരുന്ന ഷാജഹാൻ ( 39 ), മുതുകുളം വില്ലേജിൽ മുതുകുളം തെക്ക് മുറിയിൽ ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്നു വിളിക്കുന്ന ശരത് (35) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 30ന് ഉച്ചയ്ക്ക് ഒൂു മണിയോടെ ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് വച്ചാണ് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ലുകൾ എതിർ ദിശയിൽ ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് തകർത്തത്.

ബസിന്റെ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ സി.സി ടിവി ക്യാമറകൾ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. തുടർന്ന് കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്. ആന ശരത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പാ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ്. ഷാജഹാൻ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്. കായംകുളം ഡിവൈ.എസ്.പി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, കൃഷ്ണലാൽ, വിനോദ്, നിയാസ്, എ.എസ്.ഐ. ഹരി, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു, പ്രശാന്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.