മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം ഇടിഞ്ഞു വീഴാറായിട്ടും ഹോസ്പിറ്റലിന് പുതിയ കെട്ടിടം നിർമ്മിക്കാനായി മൂന്നുവർഷം മുന്നേ ലഭിച്ച 9.72 കോടി രൂപ കേന്ദ്രഫണ്ട് സാങ്കേതിക തടസം പറഞ്ഞ് ഉപയോഗിക്കാതെ പാഴാക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇപ്പോഴും സ്ഥലത്തിന്റെ ഉടമസ്ഥതാ തർക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും. നഗരസഭയും കേരളസർക്കാരും അടിയന്തരമായി ഇടപെട്ട് പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം പണിയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ബി.ജെ.പി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ മെമ്പർ വില്ലോടി സുന്ദരൻ, ഏരിയാ പ്രസിഡന്റ് എം.പി. സതീഷ്, മുനിസിപ്പൽ പ്രസിഡന്റ് ബാഷ കോലേരി, വി. നന്ദകുമാർ, എം.എസ്. രവീന്ദ്രകുമാർ, സുനിൽ കുമാർ, കുറുപ്പത്തു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |