തിരൂരങ്ങാടി: കടലിൽ നിന്ന് ഉപ്പുവെള്ളം പുരപ്പുഴ വഴി വിവിധയിടങ്ങളിലെ വയലിലേക്ക് കയറുന്നത് തടയാൻ എട്ട് ഷട്ടറുകളടങ്ങുന്ന തടയണയുടെ നിർമ്മാണം പാറയിൽ ഭാഗത്ത് പുരോഗമിക്കുന്നു. മുന്നുവർഷം മുമ്പ് നിർമ്മാണംം തുടങ്ങിയെങ്കിലും കൊവിഡ് കാരണം ജോലിക്കാരില്ലാത്തതിനാൽ നിറുത്തി വയ്ക്കുകയായിരുന്നു. വരുന്ന വേനൽക്കാലത്തിനു മുൻപ് തടയണ നിർമ്മിച്ചാൽ പരപ്പനങ്ങാടി, താനൂർ, തിരുരങ്ങാടി നഗരസഭ, നന്നമ്പ്ര എന്നിവിടങ്ങളിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമാവും. വയലുകളിലെ വെള്ളം ഒഴുകിപ്പോവുന്നതിനും ശമനമാവും.
കൃഷിക്ക് വെള്ളം കുറയുന്ന സമയത്ത് കർഷകർ താത്കാലികമായി മരം കൊണ്ടും മറ്റും തടയണ കെട്ടാറാണ് പതിവ്. വേനൽ കനത്താൽ കർഷകർ ബാക്കിക്കയം ഷട്ടർ തുറക്കാൻ മുറവിളി കൂട്ടും. ഈ വർഷമെങ്കിലും നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് കർഷകരും നാട്ടുകാരും പ്രതീക്ഷിക്കുന്നത് മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബിന്റെ വികസനഫണ്ടിൽ നിന്നും 1.70 കോടി രൂപ ചെലവിലാണ് തടയണ നിർമ്മിക്കാൻ പദ്ധതിയിട്ടത്. 26.6 മീറ്റർ നീളവും 2.325 മീറ്റർ വീതിയും 2.50 മീറ്റർ ഉയരവുമുള്ള എഫ്.ആർ.പി എന്ന എട്ട് നൂതന ഷട്ടറുകളടങ്ങുന്നതാണ് ഈ തടയണ. 600 മീറ്റർ ദൂരത്തിലും 2.50 മീറ്റർ ഉയരത്തിലും വെള്ളം സംഭരിക്കാനാവും. 2019 ഡിസംബറിലായിരുന്നു ശിലാസ്ഥാപനം. 2020 ഫെബ്രുവരിയിൽ നിർമ്മാണത്തിന് തുടക്കമായി. കൊവിഡ് വന്നതോടെ നിർമ്മാണം നിലച്ചു. തടയണയുടെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടാനും വി.സി.ബിയുടെ താഴത്തെ ഏപ്രണിന്റെ ജോലി പൂർത്തീകരിക്കാനുമുണ്ട്.
തടയണ നിർമ്മിച്ചാൽ
നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |