ചെറുകോൽപ്പുഴ: ആദ്ധ്യത്മിക പ്രവർത്തനങ്ങളിലൂടെ ജാതിക്കോട്ടകളെ തകർത്തെറിയാൻ ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമിക്കും സാധിച്ചതായും ഇവർ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും ചരിത്രത്തിന്റെ താളുകളിൽ സ്വർണ
ലിപികളാൽ എഴുതിച്ചേർത്തിരിക്കുന്നുവെന്നും പുറനാട്ടുകര രാമകൃഷ്ണ മിഷൻ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആചാര്യനുസ്മരണ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാന്മാരെ മഹാന്മാർക്ക് തിരിച്ചറിയാൻ സാധിക്കും, ഇക്കാരണം കൊണ്ടാണ് ശ്രീനാരായണഗുരു രമണ മഹർഷിയെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയി കണ്ടത്. ദാർശനികന് മാത്രമേ ഇന്ത്യ എന്തെന്ന് മനസിലാക്കാൻ സാധിക്കുകയുളളുവെന്നും സ്വാമി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ മുഖ്യ പ്രഭാഷണം നടത്തി. മാടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, ഭാരവാഹികളായ പ്രകാശ്കുമാർ ചരളേൽ, ലളിതാമണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |