പത്തനംതിട്ട : പ്രഭാത, സായാഹ്ന സവാരിക്കെത്തുന്നവർക്കായി ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കിയ മലയോര റാണി ഓപ്പൺ ജിം ആളുകൾ ഉപയോഗിക്കുന്നത് തോന്നിയതുപോലെ. ഇതുമൂലം ജിം നശിക്കുകയാണ്. സ്റ്റേഡിയത്തിലെത്തുന്ന ആർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് ഒരാൾക്ക് കയറാവുന്ന ഉപകരണത്തിൽ രണ്ടും മൂന്നും പേരാണ് ഒരുപോലെ കയറുന്നത്. ഇത് കാരണം ഉപകരണങ്ങൾക്ക് വേഗത്തിൽ നാശം സംഭവിക്കുകയാണ്. ഡബിൾ സ്റ്റെപ്പറിൽ രണ്ട് പേർക്ക് പകരം നാല് പേരാണ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം കേടായ ഡബിൾ സ്റ്റെപ്പർ ആരും ഉപയോഗിക്കരുതെന്ന് സ്പോർട്സ് കൗൺസിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. കയർ കൊണ്ട് കെട്ടിയിട്ടുമുണ്ട്. എന്നാൽ ഇത് ഗൗനിക്കാതെ പലരും വീണ്ടും ഉപയോഗിക്കാനെത്തുന്നുണ്ട്.
നോട്ടീസ് പതിച്ചത് വകവയ്ക്കാതെ ഡബിൾ സ്റ്റെപ്പറിൽ കയറിയ ബാലനെ തടഞ്ഞതിന് കുട്ടിയുടെ പിതാവ് മദ്യലഹരിയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാറിനെ അസഭ്യം പറഞ്ഞിരുന്നു. സംഭവത്തിൽ ലഭിച്ച പരാതിയിൽ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചിരുന്നു.
വിവിധ വ്യായാമങ്ങൾക്കായുള്ള ആറ് ഉപകരണങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജെ.സി.ഐ യുടെ വനിതാ വിംഗിന്റെ നേതൃത്വത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ സ്റ്രേഡിയത്തിൽ ജിം ആരംഭിച്ചത്. ഏത് നേരത്തും ആർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനം. പലരും അശ്രദ്ധമായി ജിം ഉപയോഗിക്കുന്നത് പല തവണ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |