SignIn
Kerala Kaumudi Online
Friday, 09 May 2025 1.29 PM IST

കുരമ്പാല ഉണർന്നു, കളം നിറഞ്ഞ് കോലങ്ങൾ

Increase Font Size Decrease Font Size Print Page
28-adavi

പന്തളം :​ കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ അടവി മഹോത്സവം അഞ്ചാം ദിനത്തിലെത്തുമ്പോൾ, തപ്പുമേളവും താവടിയും പന്ന താവടിയും കോലങ്ങളും വിനോദരൂപങ്ങളും കൺകുളിർക്കെ കാണാൻ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. അഞ്ചാം ദിവസവും കന്നുകാലികളുടെ സംരക്ഷകനായ മാടൻകോലങ്ങൾ കളംനിറഞ്ഞു. പുള്ളിമാടനും പക്ഷിക്കോലവും കളത്തിലെത്തി. പുള്ളിമാടനായി രാജ് മോഹനും പക്ഷികളായ് വിഷ്ണു അജയനും ഹരിക്കുട്ടനും തുള്ളി ഉറഞ്ഞു. രണ്ടാമത് സംബന്ധം ചെയ്ത മൂപ്പിന്നിനെ അന്വേഷിച്ച് വന്ന അമ്മൂമ്മ കാണികളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. കുരമ്പാലയുടെ കലാകാരൻ ഫോക്കുലോർ അക്കാഡമി അവാർഡ് വിജയി ശാർങ്ങധരനുണ്ണിത്താനാണ് അസാമാന്യ മെയ് വഴക്കത്തോടെ അമ്മൂമ്മയെ അവതരിപ്പിച്ചത്. തുടർന്ന് മാസപ്പടിയും പ്രവർത്ത്യാരും എന്ന വിനോദരൂപവും കളത്തിലെത്തി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.