ഇലന്തൂർ : അഗ്‌നിസ്വരൂപിണിയായ കാവിലമ്മയ്ക്ക് മുൻപിൽ കോലങ്ങൾ നിറഞ്ഞാടുന്ന ഇലന്തൂർ വല്യ പടയണിക്ക് ഒരു ദിവസത്തെ ഇടവേള. ഇന്നലെ കൂട്ടക്കോലങ്ങളെ കൂടാതെ കളത്തിൽ എത്തിയ അന്തരയക്ഷി ലാസ്യമോഹന ചുവടുകളുമായി കളം നിറഞ്ഞാടി. എഴുത്തിലും പാട്ടിലും നൃത്തഭേദങ്ങളിലും സൗന്ദര്യം നിറഞ്ഞ ആവിഷ്‌കാരമാണ് അന്തരയക്ഷിക്കുള്ളത്. വഴിപാട് കോലങ്ങളുടെ അവസാന ദിവസമായ ഇന്ന് കൂട്ടകോലങ്ങളെ കൂടാതെ കളത്തിൽ എത്തുന്നത് അമ്മയുടെ പ്രതിരൂപമായ ഭൈരവി കോലത്തിന്റെ രൗദ്രഭാവമായ നിണഭൈരവിയാണ്. ദാരികനിഗ്രഹാനന്തരം കലിപൂണ്ട ഭദ്രകാളിയുടെ രൂപമാണ് നിണഭൈരവിക്കുള്ളത്. ഗണപതിക്കും പടിവട്ടത്തിനും ശേഷം അടന്തതാളത്തിൽ ചുവടുവച്ച് ഒറ്റയും മുറുക്കവുമായി കളം ഒഴിയുമ്പോൾ കരക്കാർ വല്യ പടയണി ദിവസത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ ഏഴുദിവസവും കളത്തിലെത്തിയ കൂട്ടകോലങ്ങളേയും വിശ്ശേഷാൽ കോലങ്ങളേയും എതിരേൽക്കുവാൻ വൻ തയ്യാറെടുപ്പാണ് പടയണി കളത്തിലും കരയിലും നടക്കുന്നത്.
ഇലന്തൂരിൽ ഇന്ന്
9:30ന് ഉത്സവബലി
11ന് ഉത്സവബലി ദർശനം
8 ന് നാടൻപാട്ട്
11ന് പടയണി
വിശ്ശേഷാൽ കോലം - നിണഭൈരവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |