SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.07 AM IST

ശബരിമല റോപ് വേ: ഇനി സർക്കാർ കനിയണം

Increase Font Size Decrease Font Size Print Page
s

പത്തനംതിട്ട: ശബരിമല റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ സർവേ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകരിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ ഇനി സർക്കാർ കനിയണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന മാനിച്ച് പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരംഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയെങ്കിലും അത് വനംവകുപ്പിന് കൈമാറിയിട്ടില്ല. ആദ്യ ഘട്ടത്തിൽ 3.47ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് ആവശ്യപ്പെട്ടത്. ഈ ഭൂമി സർക്കാർ അനുവദിച്ചെങ്കിലും ദേവസ്വം ബോർഡിനുവേണ്ടി ഓർഡർ ഇറക്കിയില്ല. ഇതിനിടെ കൂടുതൽ ഭൂമി ആവശ്യപ്പെട്ട് വനംവകുപ്പ് കൗണ്ടർ കത്തും നൽകി. ഇതനുസരിച്ച് 1.06 ഹെക്ടർ ഭൂമികൂടി കണ്ടെത്തിയെങ്കിലും റവന്യു വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല.
പമ്പാ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ കടന്ന് സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്തായി എത്തുന്ന രീതിയിലാണ് റോപ് വേ നിർമ്മിക്കുന്നത്. ഇതിനായി പമ്പ ഹിൽടോപ്പിലും സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്തും സ്റ്റേഷനുകളും വെയർ ഹൗസുകളും നിർമ്മിക്കും. നീലിമല, ചരൽമേട്, മരക്കൂട്ടം എന്നിവിടങ്ങളിൽ ശരണപാതയോട് ചേർന്നും ഒരു ടവർ മരക്കൂട്ടത്തിനും മാളികപ്പുറം പൊലീസ് ബാരക്കിനും ഇടയിലുള്ള വനത്തിലുമായി സ്ഥാപിക്കും. 2.7 കിലോമീറ്റർ നീളത്തിൽ 40 മുതൽ 70 മീറ്റർ ഉയരത്തിലാണ് കേബിളുകൾ കടന്നു പോകുന്നത്.
ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സർവെ നടത്തി വനംവകുപ്പാണ് സ്‌കെച്ചും പ്ലാനും തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഇവർ നൽകിയ റിപ്പോർട്ടിൽ 17 മരങ്ങൾ ഭാഗികമായും 70 മരങ്ങൾ പൂർണമായും മുറിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പൂ‌ർത്തിയാകാൻ നടപടികളേറെ

ദേവസ്വം ബോർഡ് വനംവകുപ്പിന് വനഭൂമി വിട്ടുനൽകുന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിൽ മാത്രമേ കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തിന്റെ അനുമതിക്കായി പര്യവേഷനിൽ അപേക്ഷ സമർപ്പിക്കുവാൻ കഴിയു.ഇക്കാര്യങ്ങളിൽ ഏകോപനം നടത്തേണ്ടത് ദേവസ്വം മന്ത്രിയും ദേവസ്വം സെക്രട്ടറിയുമാണ്. പഴയ ദേവസ്വം മന്ത്രി രാജിവച്ചത് നടപടികളെ ബാധിച്ചു. സർക്കാർ ഇൗ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേന്ദ്ര അനുമതികൂടി ലഭിച്ചാൽ 2011ൽ ആരംഭിച്ച റോപ് വേ നിർമ്മാണ പദ്ധതിക്ക് 13 വർഷത്തിനുശേഷം തുടക്കമാകും

റോപ് വേ ഇങ്ങനെ

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ.

തുടക്കം പമ്പാ ഹിൽടോപ്പിൽ നിന്ന്

മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗം വര

40 മുതൽ 70 മീറ്റർ ഉയരം

2.7 കിലോമീറ്റർ നീളം

5 സ്റ്റീൽ ടവറുകൾ

---------------

ശരണപാതയിലൂടെ ഇടതടവില്ലാതെ പായുന്ന ട്രാക്ടറുകൾ തീർത്ഥാടകരുടെ സുരക്ഷയ്ക്കും പ്രകൃതിക്കും ഒരു പോലെ ഭീഷണിയാണ്. ഇതിന് അറുതിവരുത്താൻ റോപ് വേയാണ് ആവശ്യം. ഒരു പതിറ്റാണ്ടിലേറെയായി വിവിധ കാരണങ്ങളാൽ തടസപ്പെട്ടിരുന്ന പദ്ധതിക്ക് കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇനി ദേവസ്വം ബോർഡും സർക്കാരുമാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുക്കേണ്ടത്.

പ്രസാദ് കുഴിക്കാല
ജനറൽ സെക്രട്ടറി
തിരുവാഭരണപാത സംരക്ഷണ സമിതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.