പത്തനംതിട്ട : ഏഴ് വർഷങ്ങളായി വെള്ളക്കരം അടയ്ക്കാത്തതിനെ തുടർന്ന് മിനി സിവിൽ സ്റ്റേഷനിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിറുത്തിവച്ചു. ഇന്നു മുതൽ ഇവിടെ ജലക്ഷാമം രൂക്ഷമാകും. വാട്ടർ അതോറിറ്റിക്ക് 1.68 കോടി രൂപയാണ് കുടിശിക വരുത്തിയത്. കുടിശിക ഏറിയതിനെ തുടർന്ന് വെളളക്കരം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കോഴഞ്ചേരി തഹസിൽദാർക്ക് പല തവണ നോട്ടീസ് നൽകിയിരുന്നു. പകർപ്പ് ജില്ലാകളക്ടർക്കും നൽകി. എന്നാൽ ഒരു നടപടിയുമുണ്ടായില്ല.
വലിയതുക കുടിശിക വരുത്തിയ ഗാർഹികേതര ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ വിച്ഛേദിക്കണമെന്ന് ചീഫ് എൻജിനീയർ തലത്തിൽ എടുത്ത തീരുമാനത്തെ തുടർന്നാണ് മിനി സിവിൽ സ്റ്റേഷനിലേക്കുള്ള ജലവിതരണം നിറുത്തിവച്ചത്. രണ്ട് പൈപ്പ് ലൈനുകൾ വഴിയാണ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. കുടിശിക മൊത്തം രണ്ടര കോടിയുടേതായിരുന്നു. പലശ നിരക്കിൽ ഇളവ് അനുവദിച്ച് തുക 1.68 കോടിയായി കുറച്ചിട്ടും അടയ്ക്കാൻ തയ്യാറായില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജല വിതരണം നിറുത്തിയത്. ഇന്നു മുതൽ ഒാഫീസുകൾ പൂർണ തോതിൽ പ്രവർത്തിക്കുമ്പോൾ വെള്ളത്തിന് ക്ഷാമം നേരിടും.
മിനി സിവിൽ സ്റ്റേഷനിൽ
കോഴഞ്ചേരി താലൂക്ക് ഒാഫീസ്, ട്രഷറി, കോടതികൾ
തുടങ്ങിയവ പ്രവർത്തിക്കുന്നു.
ഏഴ് വർഷമായി വെള്ളക്കരം അടയ്ക്കാറില്ല,
900 ജീവനക്കാർ ബുദ്ധിമുട്ടും
സർക്കാർ സ്ഥാപനങ്ങൾ അടയ്ക്കാനുള്ളത് 4.5 കോടി
കോഴഞ്ചേരി, റാന്നി, കോന്നി, അടൂർ താലൂക്കുകൾ ഉൾപ്പെടുന്ന ജല അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷനിൽ സർക്കാർ ഒാഫീസുകളിൽ നിന്ന് ലഭിക്കാനുള്ള വെള്ളക്കരം 4.5 കോടിയാണ്. ആശുപത്രികൾ പൊലീസ് സ്റ്റേഷനുകൾ, സ്കൂളുകൾ, വില്ലേജ്, പഞ്ചായത്ത് ഒാഫീസുകൾ എന്നീ സ്ഥാപനങ്ങളാണ് വലിയ തുക കുടിശിക വരുത്തിയത്.
ജനറൽ ആശുപത്രിയുടെ കുടിശിക 2.25കാേടി
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് കൈമാറിയ ശേഷം വെള്ളക്കരം കുടിശിക അടച്ചിട്ടില്ല. രണ്ടു വാട്ടർ കണക്ഷനുകളാണുള്ളത്. കുടിശിക 2.25രൂപ
'' സർക്കാർ സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ പല തവണ നൽകി. അത്യാവശ്യ വിഭാഗത്തിൽ പെടുന്നതായതുകൊണ്ടാണ് ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കണക്ഷൻ വിച്ഛേദിക്കാത്തത്.
വാട്ടർ അതോറിറ്റി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |