പന്തളം: വൃശ്ചികം ഒന്നിന് ശബരിമല നട തുറന്നശേഷം തുടങ്ങിയ തീർത്ഥാടകരുടെ തിരക്ക് ഇപ്പോഴും പന്തളത്ത് തുടരുകയാണ്. സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങൾ കണ്ട് തൊഴാനും അന്നദാനത്തിൽ പങ്കുകൊള്ളാനും ക്ഷേത്ര ദർശനത്തിനുമാണ് തീർത്ഥാടകർ കാത്തുനിൽക്കുന്നത്. മണികണ്ഠനാൽത്തറയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും എം.സി.റോഡും തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞുതുടങ്ങി. പാർക്കിങ് മൈതാനത്തും തിരക്കനുഭവപ്പെടുന്നുണ്ട്.
മുൻ വർഷം കൊവിഡിന്റെ നിയന്ത്രണം കാരണം തിരുവാഭരണ ദർശന സൗകര്യം ഉണ്ടായിരുന്നില്ല. ഇത്തവണ ശബരിമല നട തുറന്നതുമുതൽ ഭക്തരെക്കൊണ്ട് പന്തളം നിറഞ്ഞിരുന്നു. വൃശ്ചികം ഒന്നിന് തുടങ്ങിയ അന്നദാനത്തിന് ക്ഷേത്രത്തിലും മണികണ്ഠനാൽത്തറയിലും നീണ്ട നിരയാണുള്ളത്.
വർഷത്തിൽ മൂന്നു തവണ മാത്രമാണ് തിരുവാഭരണ ദർശനം സാദ്ധ്യമാകുന്നത്. ശബരിമല സീസൺ കാലത്തും അയ്യപ്പന്റെ പിറന്നാളായ കുഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ആഭരണം കണ്ട് തൊഴാൻ സൗകര്യം ലഭിക്കുക. മറുനാട്ടുകാരായ ഭക്തരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ജനുവരി പതിനൊന്നുവരെ മാത്രമാണ് കൊട്ടാരത്തിൽ ദർശന സൗകര്യം. ഘോഷയാത്രാ ദിവസമായ ജനുവരി 12ന് രാവിലെ 5.30 മുതൽ 12 വരെ ക്ഷേത്രശ്രീകോവിലിന് മുൻവശത്താണ് ആഭരണങ്ങൾ തുറന്നുവയ്ക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ജനലക്ഷങ്ങളാണ് അന്ന് ഘോഷയാത്ര കാണുവാൻ പാതയോരത്തും ക്ഷേത്രത്തിലും തടിച്ചുകൂടുന്നത്.
ദർശനത്തിനായി കൊട്ടാരം മേടക്കൽപ്പടി കഴിഞ്യിൽലേൽക്കാതെ ദർശനം നടത്താനായി ഷീറ്രിട്ട് മറ തീർത്തിട്ടുണ്ട്.
അനുഗ്രഹവർഷം ചൊരിഞ്ഞ്
തിരുവാഭരണ ഘോഷയാത്രയ്ക്കു മന്നോടിയായുള്ള ഒരുക്കങ്ങൾ കൊട്ടാരത്തിലും ക്ഷേത്രത്തിലും ആരംഭിച്ചുകഴിഞ്ഞു. രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട രാജരാജ വർമ്മ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കുന്നു. രാജപ്രതിനിധിയായി തിരഞ്ഞെടുത്തു കഴിഞ്ഞുള്ള ആചാരത്തിന്റെ ഭാഗമായാണ് ദിവസവുമുള്ള അയ്യപ്പ ദർശനവും ഭസ്മം നൽകലും. പല്ലക്കിന്റെയും കൊടിയുടെയും ജീവതയുടെയും തിരുവാഭരണപ്പെട്ടികളുടെയും മിനുക്കുപണികൾ ഈയാഴ്ച പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |