SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.49 PM IST

വാലാങ്കര - അയിരൂർ റോഡ്, 8 കി.മീ പണിയാൻ 4 വർഷമോ ?

1
നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച വാലാങ്കര - അയിരൂർ റോഡിന്റെ ചുഴന കവലയ്ക്ക് സമീപത്തെ പാതയോരം

മല്ലപ്പള്ളി : വാലാങ്കര - അയിരൂർ റോഡ് ഉന്നത നിലവാരത്തിൽ പണിയാൻ തുടങ്ങിയിട്ട് നാല്‌ വർഷമായെങ്കിലും നിർമ്മാണം പൂർത്തിയായില്ല. കോട്ടയം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂൾ കവലയിൽ നിന്ന്
ആരംഭിച്ച് തിരുവല്ല - റാന്നി റോഡിൽ പൊറോട്ടമുക്കിൽ അവസാനിക്കുന്ന പാതയ്ക്ക് 8 കിലോ മീറ്ററാണ് നീളം. പൊറോട്ടാമുക്കിൽ നിന്ന് ആരംഭിച്ച ബി എം ആൻഡ് ബി സി ടാറിംഗ് ഒന്നാംഘട്ടം സെന്റ് ബഹനാൻസ് സ്കൂൾ ജംഗ്ഷനിൽ കഴിഞ്ഞ സെപ്റ്റംബർ 6ന് പൂർത്തിയായതാണ്. പിന്നീട് ഒരു പണിയും നടന്നിട്ടില്ല. കഴിഞ്ഞ ജൂണിൽ 22.76 കോടി രൂപയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റിന് കെ ആർ എഫ് ബി അനുമതി ലഭിച്ചതായി പ്രഖ്യാപനങ്ങൾ വന്നെങ്കിലും 6 മാസങ്ങൾ പിന്നിട്ടിട്ടും പണി തുടങ്ങിയില്ല.

ഒന്നാംഘട്ടം പൂർത്തിയാക്കിയ ഭാഗങ്ങളിലടക്കം വൈദ്യുത, ടെലിഫോൺ തൂണുകൾ പാതയിലേക്ക് കയറി നിൽക്കുകയാണ്. നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ തുടക്കത്തിലെ നാല് കിലോമീറ്റർ മാത്രമാണ് വീതി വർദ്ധിപ്പിച്ച് നിർമ്മാണം നടത്തിയിട്ടുള്ളത്. നീക്കം ചെയ്യേണ്ടതും പുനർനിർമ്മിക്കേണ്ടതുമായ മതിലുകൾ , സംരക്ഷണഭിത്തികൾ എന്നിവയുടെ കാര്യത്തിൽ ഒരു തീരുമാനവുമായില്ല. നാലുവർഷം പൂർത്തിയായിട്ടും കരാർ കാലാവധി കഴിഞ്ഞിട്ടും അധികാരികളുടെ നിസംഗമായ നിലപാടാണ് തടസമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

പണി ഇങ്ങനെ

താഴ്ന്നപ്രദേശങ്ങൾ ഉയർത്തി വീതികൂട്ടും,

റോഡിന്റെ ഇരുവശങ്ങളിലുമായി 6850 മീറ്റർ ഓട.

32 പുതിയ പൈപ്പ് കലുങ്കുകൾ,

നിലവിലുള്ള 3 കലുങ്കുകളുടെ നവീകരണം.

3606 മീറ്റർ സംരക്ഷണഭിത്തി,

1800 മീറ്റർ ഇൻറർലോക്ക് കട്ട പാകൽ,

താഴ്ചയുള്ള ഭാഗങ്ങളിൽ 300മീറ്റർ ക്രാഷ് ബാരിയർ.

2016 നവംബർ 1

15 കോടി രൂപയ്ക്ക് 2016-17 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു.

2017 സെപ്റ്റംബർ 19

19.59 കോടി രൂപയ്ക്ക് കിഫ്ബി 2016-17 പ്രവൃത്തിയിൽ ഉൾപ്പെടുത്തി.

2018 സെപ്റ്റംബർ 29

19.59 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചു.

2019 ഫെബ്രുവരി 5

സ്വകാര്യ കമ്പനി 20.21 കോടി രൂപയ്ക്ക് പ്രവർത്തി ഏറ്റെടുത്തു.

(നിർമ്മാണം പൂർത്തീകരണ കാലാവധി 9 മാസമായിരുന്നു, പിന്നീട് ഇതിനിടയിൽ 3 പ്രാവശ്യം കാലാവധി വർദ്ധിപ്പിച്ചു നൽകി.)

2017ൽ ആരംഭിച്ച റോഡ് നവീകരണം മൂന്ന് തവണ തുക വർദ്ധിപ്പിച്ചിട്ടും കരാർ കാലാവധി മാറ്റി നല്കിയിട്ടും പൂർത്തീകരിക്കാനായില്ല. കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും പുലർത്തുന്നത്.

സുനിൽ കുമാർ, പ്രദേശവാസി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.