വിതുര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ വിതുര കല്ലാർ അംമ്പേദ്ക്കർ കേളനിയിൽ ഹൗസ് നമ്പർ 56ൽ ജെ.മണിക്കുട്ടനെ (48) പൊലീസ് പിടികൂടി. തമിഴ്നാട് വനത്തിൽ നിന്ന് നിരവധി തവണ ചന്ദനത്തടിയും ഇൗട്ടിത്തടിയും കടത്തിയ കേസിലെ പ്രതികൂടിയായ മണിക്കുട്ടനെ വർഷങ്ങൾക്ക് മുൻപ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മൊബൈൽഫോൺ ഉപയോഗിക്കാറില്ല. ജില്ലകൾതോറും കറങ്ങിനടന്നാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് വിദഗ്ദ്ധമായി കെണിയൊരുക്കിയാണ് അകത്താക്കിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട്കീലർ,വിതുര എസ്.എച്ച്.ഒ എസ്.അജയകുമാർ,എ.എസ്.ഐ പത്മരാജ്,സി.പി.ഒമാരായ ശരത്,ജലീൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ മണിക്കുട്ടനെ റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |