പോത്തൻകോട്: മൊബൈൽ ടവറുകളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. ആര്യനാട്, പെരുംകുളം,ചക്കിപ്പാറ ലിനിൽ രാജ് ഭവനിൽ ഷമീർ (26 ), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം, എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തത്.
പോത്തൻകോട്, നെടുമങ്ങാട് വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. പ്രതികൾ സഞ്ചരിച്ച ബൈക്കും മോഷ്ടിച്ച ബാറ്ററികളും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയ ബാറ്ററികൾ വെഞ്ഞാറമൂട്, ഞാണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിലെ ആക്രിക്കടകളിൽ വില്പന നടത്തിയത് പൊലീസ് കണ്ടെത്തി. മോഷണ സാധനങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.
അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഷമീറിനെ പോത്തൻകോട് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ചിട്ട് രക്ഷപ്പെട്ടു. പിന്നീട് കൂടുതൽ പൊലീസെത്തി പിന്തുടർന്ന് ഇയാളെ നെടുമങ്ങാട് നിന്ന് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |