ചിറയിൻകീഴ്:വെയിറ്റിംഗ് ഷെഡുകളില്ലാത്തതിനാൽ മഴയും വെയിലുമേറ്റ് ചിറയിൻകീഴ് ശാർക്കര - മഞ്ചാടിമൂട് ബൈപ്പാസ് റോഡിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ബൈപ്പാസ് ഉദ്ഘാടന സമയത്ത് വെയ്റ്റിംഗ് ഷെഡുകൾ ഉടൻ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും അധികൃതർ വാക്കുപാലിച്ചിട്ടില്ല. മൂന്ന് റോഡുകളുടെ സംഗമസ്ഥലവും ശാർക്കര റെയിൽവേ ഗേറ്റിന് സമീപവുമുള്ള ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കാണുള്ളത്. സ്ഥല പരിമിധിയും വാഹനപ്പെരുപ്പവും അനധികൃത പാർക്കിംഗും കാരണം വഴിയരികിൽപ്പോലും യാത്രക്കാർക്ക് പലപ്പോഴും നിൽക്കാനാകാത്ത അവസ്ഥയാണ്. തണലുതേടി ബസ് സ്റ്റോപ്പിന് അതിർവശത്തുള്ള ഇടങ്ങളിൽ അഭയം തേടുന്നവർ വാഹനങ്ങൾ വരുമ്പോൾ വെപ്രാളത്തിൽ റോഡ് മുറിച്ചു കടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കടത്തിണ്ണ ആശ്രയം
ബൈപ്പാസ് റോഡിൽ ശാർക്കര,ഇരപ്പുപാലം,മഞ്ചാടിമൂട് എന്നിവിടങ്ങളിലാണ് വെയിറ്റിംഗ് ഷെഡുകളില്ലാത്തത്.കൂടുതൽ യാത്രക്കാരെത്തുന്ന ശാർക്കര ജംഗ്ഷനിൽ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷപ്പെടാൻ സമീപത്തെ കടത്തിണ്ണകളെയാണ് പലരും ആശ്രയിക്കുന്നത്.ഈ റൂട്ടിൽ യാത്രാക്ലേശവും രൂക്ഷമായതിനാൽ മണിക്കൂറുകളോളമാണ് ബസ് കാത്തുനിൽക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |