വിഴിഞ്ഞം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശിയും ഇപ്പോൾ പൊഴിയൂരിൽ താമസിക്കുന്ന സജാദിനെയാണ് (23) എസ്.ഐ എം.പ്രശാന്ത് ഉൾപ്പെട്ട പൊലീസ് സംഘം അറസ്‌റ്റ് ചെയ്തത്.
വീടുകൾക്ക് സമീപം കളിച്ചുകൊണ്ടുനിന്ന പെൺകുട്ടികളെയാണ് ഉപദ്രവിച്ചത്.കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
സി.പി.ഒ വിനയൻ,റെജിൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘം പ്രതി പൊഴിയൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയെങ്കിലും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറും വള്ളക്കടവ് ബംഗ്ലാദേശ് കോളനി സ്വദേശിയുമായ പ്രതിക്ക് സമാന കേസുണ്ട്. വള്ളക്കടവിൽ നാട്ടുകാർ പ്രതിയുടെ വാഹനം അടിച്ചുതകർത്ത സംഭവമുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇയാൾ പൊഴിയൂരിലേക്ക് താമസം മാറിയത്. പ്രതിക്കെതിരെ
പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |