SignIn
Kerala Kaumudi Online
Monday, 10 November 2025 9.36 PM IST

ശബരിമല പാക്കേജ്: വാമനപുരം മണ്ഡലത്തിൽ 11 കോടിയുടെ അനുമതി

Increase Font Size Decrease Font Size Print Page

കല്ലറ: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വാമനപുരം മണ്ഡലത്തില രണ്ട് റോഡുകളുടെ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. പാങ്ങോട് പഞ്ചായത്തിലെ പൂലോട് വട്ടക്കരിക്കകം - എക്സ് കോളനി റോഡ് നവീകരണത്തിന് 9 കോടി രൂപയും പനവൂർ പഞ്ചായത്തിലെ തോട്ടുമുക്ക് പാലം പുനഃർനിർമ്മാണത്തിന് 2 കോടി രൂപയുമാണ് അനുവദിച്ചത്.

തെങ്കാശി സ്റ്റേറ്റ് ഹൈവേയിൽ എക്സ് കോളനിയിൽ നിന്നാരംഭിച്ച് വട്ടക്കരിക്കകം - ശിവക്ഷേത്രം വഴി മണ്ഡലത്തിലെ പാങ്ങോട് - ചിതറ റോഡിൽ പൂലോട് അവസാനിക്കുന്ന റോഡാണ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. കൾവർട്ട്,റീട്ടയിനിംഗ് വാൾ, ഡ്രയിനേജ്, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പനവൂർ പഞ്ചായത്തിലെ പനവൂർ - കൊങ്ങണംകോട് -തേക്കുംമൂട് - പനയമുട്ടം പൊതുമരാമത്ത് റോഡിലെ തോട്ടുമുക്ക് പാലം കഴിഞ്ഞ മഴക്കെടുതിയിൽ അപകടാവസ്ഥയിലാവുകയും ഇതുവഴിയുള്ള ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.

ഈ സ്ഥലത്ത് പുതിയ പാലമാണ് ഇതിനോടൊപ്പം നിർമ്മിക്കുന്നത്. ശബരിമല പാക്കേജിൽ അനുവദിച്ച പ്രവൃത്തികൾ ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല മണ്ഡലത്തിലെ കാർഷിക-വാണിജ്യ- ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.