തിരുവനന്തപുരം: പാർട്ടി ഏല്പിക്കുന്ന പുതിയ ചുമതല വളരെ സന്തോഷത്തോടെയും ഏറെ ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പുഷ്പലത പറഞ്ഞു. പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിലെ പ്രഥമ വനിതയായി പുഷ്പലത ഇടംനേടിയത്.
1987ലെ 13-ാം പാർട്ടി കോൺഗ്രസിൽ ഒരു റെഡ് വോളന്റിയറായിരുന്ന പുഷ്പലത 34 വർഷത്തെ പൊതുജീവിതത്തിനിടെ പാർട്ടി ഏല്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
തന്റെ ഇതുവരെയുള്ള പൊതുജീവിതം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും സ്ത്രീ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്നും അവർ പറഞ്ഞു. ആർട്ടിസ്റ്റായ ഭർത്താവ് സജിയും മുടവൻമുകൾ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഏക മകൻ അമലും പാർട്ടി പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ വലുതാണ്. എങ്കിലും എല്ലാത്തിലും വലുത് പാർട്ടി തന്നെയാണെന്ന് പുഷ്പലത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |