കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദീകരണം നൽകാൻ കസ്റ്റംസിനോട് സ്വപ്ന സുരേഷ് സമയം നീട്ടിച്ചോദിച്ചു. പ്രതികളായ സ്വപ്ന ,പി.എസ്. സരിത്ത് എന്നിവർക്ക് വിശദീകരണം നൽകാൻ ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നതെങ്കിലും ഹാജരാകാത്ത സ്വപ്ന രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. പിഴ ഉൾപ്പെടെ നടപടികളിൽ പ്രതികളിൽ നിന്ന് വിശദീകരണം തേടുന്നത് കസ്റ്റംസിന്റെ പതിവാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ,സന്ദീപ് നായർ,കെ.ടി റമീസ് എന്നിവരുൾപ്പെടെ 29 പ്രതികളാണ് കേസിലുള്ളത്. പിടിച്ചെടുത്ത 30 കിലോ സ്വർണം കണ്ടുകെട്ടാനും കസ്റ്റംസ് നടപടി ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |