മലയിൻകീഴ്: അരുമാളൂർ പള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 4000 രൂപ, ആധാർ,ലൈസൻസ്,എ.ടി.എം കാർഡ്,പണയ രസീതുകൾ എന്നിവ ഉൾപ്പെടെ കവർന്നു. പൂവച്ചൽ പന്നിയോട് കോവിൽവിള ജെറിൻ ഭവനിൽ ഭിന്നശേഷിക്കാരനായ ജയന്റെ ഓട്ടോറിക്ഷയിൽ നിന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് കവർച്ച നടന്നത്.
ഓട്ടോറിക്ഷയിൽ കയറി മോഷ്ടാവ് ഡ്രൈവർ സീറ്റിലിരുന്ന് മോഷണം നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യം മാറനല്ലൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാട്ടാക്കടയിൽ നിന്ന് ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ അരുമാളൂർ പള്ളിക്ക് സമീപം ഭക്ഷണം കഴിക്കുന്നതിനായി ഓട്ടോറിക്ഷ നിറുത്താൻ സവാരിക്കാർ ആവശ്യപ്പെട്ടു.ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് ഇവർ യാത്ര തുടർന്നു. സവാരിക്കാരെ ഇറക്കിയ ശേഷം ഇവർ നൽകിയ തുക സ്വീകരിച്ച് ബാക്കി നൽകാനായി സേഫ് തുറന്നപ്പോഴാണ് പണവും രേഖകളും നഷ്ടപ്പെട്ടതറിയുന്നത്.
തുടർന്ന് ജയൻ തിരികെ അരുമാളൂരിലെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാൾ ഓട്ടോറിക്ഷയിൽ ഫോൺ ചെയ്യുന്ന പോലെ ഇരിക്കുന്നതും ആൾക്കാർ വാഹനത്തിന് അടുത്തേക്ക് വന്നപ്പോൾ അയാൾ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി മറ്റൊരു സ്കൂട്ടറിൽ കയറി പോകുന്നതും കണ്ടത്.ജയൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |