തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ എൽ.എം.എസ് കോമ്പൗണ്ട് എം.എം.സി.എസ്.ഐ കത്തീഡ്രലിൽ സപ്‌ത പദ്ധതികളുടെ ഭാഗമായി നടന്ന സമൂഹവിവാഹത്തിൽ ഏഴ് യുവതികൾ മംഗല്യവതികളായി. ദക്ഷിണേന്ത്യാ സഭ മോഡറേറ്റർ എ. ധർമ്മരാജ് റസാലത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹവിവാഹ ശുശ്രൂഷ നടന്നു.
ആനി-അമൽ, അപർണ-അനീഷ്, ഷീന-കിരൺരാജ്, സുമി-രതീഷ്, സാന്ദ്ര-സ്റ്റെഫിൻ, അർച്ചന-സുബിൻ, അപർണ-വിജിൻ എന്നീ ദമ്പതികളാണ് വിവാഹിതരായത്. അഞ്ചുപവൻ സ്വർണവും വധുവിന് വിവാഹ വസ്ത്രവും വധുവിന്റെ പേരിൽ സ്ഥിരനിക്ഷേപമായി ഒരുലക്ഷം രൂപയും വിവാഹ സമ്മാനമായി നൽകും. ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുമ്പോഴുള്ള ആശുപത്രി ചെലവുകളും ഇതര സഹായങ്ങളും കുഞ്ഞിന് അഞ്ചുവയസ് വരെ നൽകും. ഡെപ്യൂട്ടി മോഡറേറ്റർ ഡോ.കെ. രൂബെൻ മാർക്ക്, കൊല്ലം - കൊട്ടാരക്കര മഹായിടവക ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ബിഷപ്പമ്മ ഷെർളി റസാലം, മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ. ജയരാജ്, എം. വേദരാജ്, പി. റോഹൻ, മന്ത്രി ജി.ആർ. അനിൽ, മുൻമന്ത്രിമാരായ എൻ. ശക്തൻ, വി. ശിവകുമാർ, എം.വിൻസന്റ് എം.എൽ.എ, കെ.എസ്. ശബരീനാഥ്, കൗൺസിലർ പാളയം രാജൻ, വികലാംഗ ക്ഷേമ കോർപ്പറേഷൻ അദ്ധ്യക്ഷ ജയ ഡാളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |