SignIn
Kerala Kaumudi Online
Saturday, 02 August 2025 5.25 PM IST

2587 മുൻഗണനാ കാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക്; ഏപ്രിൽ 30നകം അനർഹമായത് പിടിച്ചെടുക്കും

Increase Font Size Decrease Font Size Print Page
ration-

തൃശൂർ: ജില്ലയിലെ ഏഴ് താലൂക്കുകളിലായുള്ള 2587 മുൻഗണനാ കാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്. ഏപ്രിൽ 30 നകം ജില്ലയിലെ അനർഹമായി ഉപയോഗിക്കുന്ന റേഷൻകാർഡുകൾ പിടിച്ചെടുത്ത് തികച്ചും അർഹതയുള്ളവരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും വ്യാപകമാക്കി.

റേഷൻ വിഹിതം മാസങ്ങളായി കൈപ്പറ്റാത്ത കാർഡുടമകൾ ഇതിനുള്ള കാരണം അറിയിച്ചില്ലെങ്കിൽ ഈ കാർഡുകൾ മുഴുവൻ പൊതുവിഭാഗത്തിലേക്ക് മാറ്റും. എന്നാൽ കാർഡുകളിൽ ഗുരുതരരോഗം ബാധിച്ചവരോ, അടിയന്തര ശസ്ത്രക്രിയയോ ആവശ്യമുള്ളവരോ ഉണ്ടെങ്കിൽ കാർഡുകൾ സ്റ്റേറ്റ് പ്രയോറിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തി ചികിത്സാനുകൂല്യം ലഭ്യമാക്കുന്നതിനുള്ള സൗകര്യം പൊതുവിതരണവകുപ്പ് ഒരുക്കിയിട്ടുണ്ട്.

തലപ്പിള്ളി താലൂക്കിൽ ഇത്തരത്തിലുള്ള 300 ലേറെ കാർഡുകൾ കഴിഞ്ഞ ജനുവരി മാസം പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ നാളിതുവരെ യാതൊരു പരാതികളും ലഭിച്ചില്ല. ഇതുവഴി മുൻഗണനാകാർഡുകൾക്കായി അപേക്ഷിക്കുന്നവരിൽ തികച്ചും അർഹരായവർക്ക് കാർഡ് നൽകുന്നതിന് സാധിക്കും.

പൊതുവിഭാഗത്തിലെത്തിയത് മൊത്തം 6882 മുൻഗണനാ കാർഡുകൾ


'ഓപ്പറേഷൻ യെല്ലോ' പ്രകാരം ജില്ലയിൽ ഇതുവരെ അനർഹമായി കൈവശം വച്ചിരുന്ന 6882 മുൻഗണനാകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ നിന്നും മൂന്ന് കോടിയോളം രൂപ സർക്കാരിലേക്ക് അടയ്ക്കുന്നതിന് നോട്ടീസ് നൽകുകയും ഒന്നേമുക്കാൽ കോടിയിൽപരം രൂപ അടയ്ക്കുകയും ചെയ്തു.

ജില്ലയിൽ ഒരംഗം മാത്രമുള്ള 273 എ.എ.വൈ കാർഡുകൾ ഉള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത്തരം കാർഡുകളുടെ ഫീൽഡ്തല പരിശോധന കഴിഞ്ഞമാസം മുതൽ ആരംഭിച്ചു. പരിശോധനയിൽ മരണപ്പെട്ടവരും, മറ്റ് ജില്ലകളിലും കേരളത്തിന് പുറത്തും താമസിക്കുന്നവർ വരെ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പേരും മറ്റ് കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് വരുന്നതായും മുൻഗണനാകാർഡ് ദുരുപയോഗം ചെയ്തുവരുന്നതായും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറഞ്ഞു.

കേരളത്തിൽ 100 ശതമാനം റേഷൻ കാർഡ് ഉടമകളുള്ള ജില്ലയായി തൃശൂരിനെ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ അനിൽ പ്രഖ്യാപിച്ചിരുന്നു.

വരുംദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരും. റേഷൻ കടകളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ വൈദ്യുതി, വെള്ളം തുടങ്ങി സർക്കാരിൽ നിന്നുള്ള പലതരത്തിലുള്ള ആനുകൂല്യങ്ങളും ഇത്തരത്തിലുള്ള അനർഹർ അനുഭവിച്ചുവരികയാണെന്നും പരിശോധനകളിൽ കണ്ടെത്തിയിരുന്നു.

- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ


6 മാസമായി റേഷൻ വിഹിതം കൈപ്പറ്റിയത്:

508 എ.എ.വൈ (അന്ത്യോദയ അന്നയോജന - മഞ്ഞ).

2079 പി.എച്ച്.എച്ച് (മുൻഗണനാവിഭാഗം - പിങ്ക്)

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.