കുന്നംകുളം: വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ നിന്നും തെരുവ് നായയുടെ കടിയേറ്റു. കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കുറുക്കൻപാറ ചീനിക്കൽ വീട്ടിൽ ബാബുവിന്റെ മകൾ എബിയക്ക് (12) ആണ് സ്‌കൂൾ വളപ്പിൽ നിന്നും രാവിലെ 9.15 ഓടെ തെരുവുനായയുടെ കടിയേറ്റത്.
വലത് കൈത്തണ്ടയിലും ഇടത് കൈപ്പത്തിയിലും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം കുന്നംകുളം ഗവ. ആശുപത്രിയിലും പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം നഗരത്തിൽ തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ നിരവധി തവണ ചർച്ചയായിരുന്നു.
അനങ്ങാതെ വന്ധ്യംകരണ പദ്ധതി
തെരുവുനായ വന്ധ്യംകരണം നടപ്പിലാക്കണമെന്ന് അറിയിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും ഇതാണ് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവുനായയുടെ കടിയേൽകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ നഗരത്തിലൂടെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ തെരുവുനായകൾ ചാടുന്നതും വാഹന യാത്രക്കാരെ കടിക്കാൻ ശ്രമിക്കുന്നതും പതിവുകാഴ്ചയാണ്. ബന്ധപ്പെട്ട അധികൃതരുടെ ഉടനടി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |