തൃശൂർ: പ്രളയഉരുൾപൊട്ടൽ നേരിടുന്ന സജ്ജീകരണത്തിന്റെ ഭാഗമായി ജില്ലയിൽ അഞ്ചിടത്ത് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിലായാണ് മോക്ക് ഡ്രില്ലുകൾ നടന്നത്.
മുകുന്ദപുരം താലൂക്കിൽ പടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂർ താലൂക്കിലെ കോർപറേഷൻ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കിൽ ചാവക്കാട് മുൻസിപ്പൽ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാൽ, ചാലക്കുടി താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രിൽ നടന്നത്.
പ്രളയത്തോടൊപ്പം അണക്കെട്ടുകളിൽ നിന്ന് അധികജലം ഒഴുക്കിവിടുന്ന സാഹചര്യവും പ്രളയത്തിൽ വ്യവസായ ശാലകളിൽ നിന്നുള്ള വിഷപദാർത്ഥങ്ങൾ ലീക്ക് ചെയ്യുന്ന സാഹചര്യവുമാണ് മോക്ക്ഡ്രില്ലിൽ ഉൾപ്പെടുത്തിയത്.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയ ഉപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |