ആഫ്രിക്കൻ യൂണിയൻ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളി.
ജൊഹാന്നസ്ബർഗ്: ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളി ആഫ്രിക്കൻ യൂണിയൻ. അമേരിക്കയാണ് ഏറ്റവും വലുത്. ചൈന രണ്ടാമതും യു.എ.ഇ മൂന്നാമതുമാണ്. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൽ 8.52 ശതമാനമാണ് ആഫ്രിക്കൻ യൂണിയന്റെ പങ്കെന്ന് എസ്.ബി.ഐ സി.ഇ.ഒ ശ്യാം പ്രസാദ് വ്യക്തമാക്കി.
2019-20ലെ കണക്കുപ്രകാരം 6,853 കോടി ഡോളറിന്റെ വ്യാപാരം ഇന്ത്യയും ആഫ്രിക്കൻ യൂണിയനുമായി നടന്നു. ആഫ്രിക്കയുമായി ഇന്ത്യയ്ക്കുള്ളത് വ്യാപാരക്കമ്മിയാണ്. 2019-20ൽ വ്യാപാരക്കമ്മി 910 കോടി ഡോളറായിരുന്നു. മൊസാംബിക്കും ഈജിപ്‌തും മാത്രമാണ് ഇന്ത്യയ്ക്ക് വ്യാപാരമിച്ചമുള്ള (സർപ്ളസ്) ആഫ്രിക്കൻ രാജ്യങ്ങൾ.
ആഫ്രിക്കയിലേക്ക്
നെയ്‌ത്തുനൂൽ, പെട്രോളിയം ഉത്‌പന്നങ്ങൾ, മരുന്നുകൾ, കെമിക്കലുകൾ, മാനുഫാക്‌ചേഡ് (നിർമ്മിത) ഉത്‌പന്നങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയിൽ 20 ശതമാനം പെട്രോളിയം ഉത്‌പന്നങ്ങളാണ് - മൊസാംബിക്, ടോഗോ, ടാൻസാനിയ, കെനിയ, സൗത്ത് ആഫ്രിക്ക എന്നിവയാണ് ഈ ശ്രേണിയിലെ മുഖ്യ വിപണികൾ.
കെമിക്കലുകൾ ആണ് രണ്ടാമത് (18.5 ശതമാനം) - മുഖ്യ വിപണികൾ: നൈജീരിയ, ഈജിപ്‌ത്, കെനിയ.
ഇന്ത്യയിലേക്ക്
ക്രൂഡോയിൽ, അമൂല്യരത്നങ്ങൾ, ലോഹം, പച്ചക്കറികൾ, ധാതുക്കൾ എന്നിവയാണ് ഇന്ത്യ ആഫ്രിക്കയിൽ നിന്ന് പ്രധാനമായും വാങ്ങുന്നത്.
നൈജീരിയയാണ് ഏറ്റവും വലിയ വ്യാപാരപങ്കാളി (20.91 ശതമാനം)
ആഫ്രിക്കയിൽ നിന്നുള്ള മൊത്തം ഇറക്കുമതിയിൽ 61 ശതമാനവും ക്രൂഡോയിലാണ് - മുഖ്യ സ്രോതസുകൾ നൈജീരിയ, അംഗോള, അൾജീരിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |