കൊച്ചി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്ടൻ മഹേന്ദ്ര സിംഗ് ധോണി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജി.എസ്.കെ യുമായി കൈകോർക്കുന്നു. ശിശുക്കൾക്കുള്ള 6 ഇൻ 1 വാക്‌സിനേഷന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണർത്തുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, പോളിയോമൈലിറ്റിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ ആറ് ഗുരുതര രോഗങ്ങളിൽനിന്ന് 6 ഇൻ 1 വാക്‌സിനേഷൻ കുട്ടികളെ സംരക്ഷിക്കും. സംയുക്ത വാക്‌സിനേഷൻ എന്നതിനർത്ഥം ശിശുക്കൾക്ക് കുറച്ച് കുത്തിവയ്പ്പുകൾ കൊണ്ട് സമാനമായ സംരക്ഷണം ലഭിക്കുന്നു എന്നതാണ്, അതിനാൽ അവർ കുറച്ചു വേദന സഹിച്ചാൽ മതി. മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശിശുക്കളെ സംരക്ഷിക്കാൻ 6 ഇൻ 1 അഥവാ ഹെക്സാവാലന്റ് വാക്സിനേഷൻ സഹായിച്ചി'ട്ടുണ്ട്, കൂടാതെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഗ്ലാക്‌സോ സ്മിത്‌ക്ലൈൻ (ജി.എസ്.കെ ) ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ മെഡിക്കൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. രശ്മി ഹെഗ്‌ഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |