തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാനുള്ള നികുതിവകുപ്പിന്റെ കഴിഞ്ഞവർഷത്തെ ടെസ്റ്റ് പർച്ചേസ് വലയിൽ കുടുങ്ങിയത് 1,468 വ്യാപാരികൾ. ഇത് റെക്കാഡാണ്. 2,881 ടെസ്റ്റ് പർച്ചേസുകളാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം നടത്തിയത്. ക്രമക്കേട് വ്യക്തമായ വ്യാപാരികൾക്ക് 20,000 രൂപ വീതം പിഴയടിച്ചു. ഇവരുടെ നികുതിറിട്ടേണുകൾ പരിശോധിച്ച് തുടർ നടപടിയുമുണ്ടാകും.
ജി.എസ്.ടി.വകുപ്പിന്റെ പരിശോധനയിൽ കഴിഞ്ഞവർഷം 17,262 നികുതി വെട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. രേഖകൾ ഇല്ലാതെയും അപൂർണവും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചുമുള്ള നികുതി വെട്ടിപ്പുശ്രമങ്ങളാണ് പിടിച്ചത്. 79.48 കോടി രൂപ പിഴയായും ഈടാക്കി. ഇതിനുപുറമേ ഇന്റലിജൻസ് സ്‌ക്വാഡുകൾ 154 കടകളിൽ പരിശോധിച്ച്, 84 കേസുകളെടുത്തു. പിഴയായി 15.37കോടി രൂപയും ഇൗടാക്കി.
ജി.എസ്.ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ടെസ്റ്റ് പർച്ചേസ്. ടെസ്‌റ്റ് വിജയമായതിനാൽ ഇത്തരം പരിശോധന ഇനി വ്യാപകമാക്കും - ഡോ. രത്തൻകേൽക്കർ, കമ്മിഷണർ, സംസ്ഥാന
ജി.എസ്.ടി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |