ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കാനായി റഫ്രിജറേറ്റർ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിൽ 500 കോടി ഡോളർ (ഏകദേശം 39,000 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ ഫ്രിഡ്ജ് വിപണിയിൽ സാംസംഗ്, എൽജി എന്നിവയ്ക്ക് തിരിച്ചടിയാകുന്നതാണ് ഈ നീക്കം.
2020ൽ ഇന്ത്യ എ.സി., ടെലിവിഷൻ എന്നിവയ്ക്ക് സമാന ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെട്ടിട്ടുള്ള ബംഗ്ളാദേശ്, തായ്‌ലൻഡ്, ഇൻഡോനേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും നികുതിരഹിതമായ റഫ്രിജറേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്. ഇതിന് തടയിടാനാണ് കേന്ദ്രനീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |