കൊച്ചി: കൊവിഡും സാമ്പത്തിക ഞെരുക്കവുംമൂലം കഴിഞ്ഞവർഷം വൻതിരിച്ചടികളാണ് നിക്ഷേപകലോകം നേരിട്ടത്. ഓഹരി വിപണി വൻതോതിൽ ഇടിഞ്ഞു. പലിശനിരക്കും ഗണ്യമായി താഴ്‌ന്നു. ഇനിയെന്ത് എന്ന ചോദ്യമാണ് നിക്ഷേപകർക്ക് മുന്നിൽ തെളിഞ്ഞത്. ഈ സാഹചര്യത്തിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായകകാര്യമാണ് അസറ്റ് അലോക്കേഷനെന്ന് എസ്.ബി.ഐ മ്യൂച്വൽഫണ്ട് ചീഫ് ബിസിനസ് ഓഫീസർ ഡി.പി. സിംഗ് പറഞ്ഞു. ദീർഘകാല അടിസ്ഥാനത്തിൽ വിപണി ഉയരങ്ങളിലേക്ക് എത്തുമെന്നുറപ്പാണ്. എന്നാൽ, മുന്നേറ്റം സുഖകരമാകില്ല. ചാഞ്ചാട്ടം ശക്തമായിരിക്കും. ഈ ഏറ്റക്കുറച്ചിലുകൾക്കിടയിൽ നിക്ഷേപകസമ്പാദ്യം നഷ്‌ടപ്പെടരുത്. ഈ പ്രതിസന്ധി തരണം ചെയ്യാൻ അസറ്റ് ക്ളാസുകളുടെ വൈവിദ്ധ്യവത്കരണം സഹായിക്കും. ഓഹരി, ഡെറ്റ്, സ്വർണം എന്നിങ്ങനെ വൈവിദ്ധ്യമാർന്ന അസറ്റ് ക്ലാസുകളിൽ നിക്ഷേപിച്ച് മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കാം. പോർട്ട്‌ഫോളിയോ വൈവിദ്ധ്യവത്കരണത്തിന് രണ്ട് രീതികളുണ്ട്. ഒന്ന്, സ്വയം തിരഞ്ഞെടുക്കാം. രണ്ട്, ഫണ്ട് മാനേജർമാരുടെ വൈദഗ്ദ്ധ്യം സ്വീകരിക്കാം.ഹൈബ്രിഡ് മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിച്ച് അസറ്റ് അലോക്കേഷൻ ആവശ്യങ്ങൾ മാനേജ് ചെയ്യാം. വിപണിയിലെ നിലയനുസരിച്ച് ഫണ്ട് മാനേജർമാർക്ക് അസറ്റ് അലോക്കേഷൻ സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |