ഹൈദരാബാദ്: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയെ തെലങ്കാനയിലേക്ക് ക്ഷണിച്ച് തെലങ്കാന വ്യവസായ, വാണിജ്യമന്ത്രി കെ.ടി. രാമറാവു (കെ.ടി.ആർ). ഇന്ത്യയിൽ ഔദ്യോഗിക സാന്നിദ്ധ്യമറിയിക്കുന്നതിന് തടസമായി കേന്ദ്രസർക്കാരുമായി ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് ട്വിറ്ററിൽ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
മസ്‌കിന്റെ ട്വീറ്റ് ഫോർവേഡ് ചെയ്‌താണ് കെ.ടി.ആർ ടെസ്‌ലയെ തെലങ്കാനയിലേക്ക് ട്വിറ്ററിലൂടെ ക്ഷണിച്ചത്. സുസ്ഥിര വികസനത്തിലെ ചാമ്പ്യനായ തെലങ്കാന, വ്യവസായ നിക്ഷേപങ്ങളുടെ മികച്ച ലക്ഷ്യസ്ഥാനമാണെന്നും കെ.ടി.ആർ പറഞ്ഞു. 2016ലെ തന്റെ അമേരിക്കൻ സന്ദർശനവേളയിൽ ടെസ്‌ല മോഡൽ എക്‌സ് ഓടിക്കുന്ന ഫോട്ടോയും കെ.ടി.ആർ ട്വീറ്റ് ചെയ്‌തു.
40,000 ഡോളറിനുമേൽ വിലയുള്ള കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ട്. ടെസ്‌ലയുടെ എല്ലാ മോഡലുകൾക്കും വില 40,000 ഡോളറിനുമേലെയാണ്. നികുതി 40 ശതമാനമായി കുറയ്ക്കണമെന്നായിരുന്നു ടെസ്‌ലയുടെ ആവശ്യം. ഇത് കേന്ദ്രം പരിഗണിച്ചിട്ടില്ല. ടെസ്‌ല ആദ്യം ഇന്ത്യയിൽ ഫാക്‌ടറി സ്ഥാപിക്കൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
മാരുതി കാറുകൾക്ക്
പുതിയവില
ഉത്‌പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ നടപ്പുവർഷം (2021-22) നാലാംവട്ടവും മോഡലുകൾക്ക് വിലകൂട്ടി മാരുതി സുസുക്കി. എല്ലാ മോഡലുകൾക്കും 1.7 ശതമാനം വിലവർദ്ധനയാണ് ഇന്നലെ നടപ്പാക്കിയത്. മാരുതിയുടെ പാത വൈകാതെ മറ്റു കമ്പനികളും പിന്തുടർന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |