ന്യൂഡൽഹി:ലോകത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയെന്ന് വാർത്താവിതരണ പ്രക്ഷേപണ, യുവജനക്ഷേമ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഏകദേശം 90,000 സ്റ്റാർട്ടപ്പുകളും 30 ബില്യൺ ഡോളർ മൂല്യമുള്ള 107 യൂണികോൺ കമ്പനികളുമായി മൂന്നാം സ്ഥാനം നേടിയിരിക്കുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഹബ്ബാണ്. ഇന്ത്യയിലെ യുവജനങ്ങളുടെ സംഭാവന കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു സർവകലാശാലയിൽ വച്ച് നടന്ന 36-ാമത് ഇന്റർ യൂണിവേഴ്സിറ്റി നോർത്ത് സോൺ യൂത്ത് ഫെസ്റ്റിവലിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനുകൾ, മൊബൈൽ ഫോണുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. ഹരിത സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സുസ്ഥിര നിക്ഷേപം ആവശ്യമാണ്. ഇന്ത്യ ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. ലോകത്തിന്റെ പത്ത് ശതമാനം വരുന്ന അഞ്ച് മില്യൺ മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നതിന് എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും. ഏറ്രവും കൂടുതൽ വാക്സിനുകൾ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായി നാം മാറി. മൊബൈൽ ഫോൺ, പ്രതിരോധ ഉപകരണങ്ങൾ എന്നീ മേഖലകളിലും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |